Tuesday, 11 December 2012

നീലസാരി



                              നവംബര്‍  ഒന്‍പത്

അഭിരാമി  കല്യാണക്കുറി  എടുത്ത്  ഒന്ന് കൂടി  നോക്കി. ദിവസം  തിട്ടപ്പെടുത്തി.  ആദിത്യന്‍റെ  വിവാഹം  ,  അതായത്   തന്‍റെ  കുഞ്ഞമ്മയുടെ  മകന്‍റെ  വിവാഹം.   ഈ  വിവാഹത്തിന്  അടിച്ചുപൊളിച്ച്  തന്നെ  പോകണം. വിവാഹനിശ്ചയത്തിന് തന്നെ  തീരുമാനിച്ചതാണ്.

                           സ്വന്തം അനിയന്‍റെ  വിവാഹത്തിന്  പങ്കെടുക്കാന്‍  കഴിഞ്ഞിരുന്നില്ല. അന്ന്  ഞാന്‍  ബഡ്റെസ്റ്റിലായിരുന്നു.  ഇപ്പോള്‍ വളരെ  നാളുകള്‍ക്ക്  ശേഷം  ഒരു  വിവാഹത്തില്‍  സംബന്ധിയ്ക്കാനുള്ള അവസരം  കൈ  വന്നിരിയ്ക്കുകയാണ്.

                           അഭിരാമി  ഭര്‍ത്താവ്  ഓഫീസില്‍  നിന്ന്  വന്ന ഉടനെ   തന്നെ   വിവാഹം   ക്ഷണിയ്ക്കാന്‍  വന്ന തിനെക്കറിച്ച് അറിയിച്ചു.

                         നവംബര്‍ ഒന്‍പതിന് ഇനിയും  ദിവസങ്ങളുണ്ടല്ലോ?

എന്തായാലും  ആദിത്യന്‍റെ   കല്യാണത്തിന്  സാരി  വാങ്ങാന്‍ അവളും കൂടി  ചെല്ലുന്നുണ്ടെന്നും   അറിയിച്ചു

                      "അതൊന്നും  വേണ്ട.  ഞാന്‍  ഓഫീസില്‍  നിന്നും  വരുന്ന  വഴി  വാങ്ങി  വരാം"
                  അവള്‍  സമ്മതിച്ചു.

"പക്ഷേ  എനിയ്ക്കിഷ്ടപ്പെട്ട    പൊന്‍മാനിന്‍റെ  നീല  കളര്‍  തന്നെ സെലക്ട്  ചെയ്യണം".

              അയാളും  സമ്മതിച്ചു.  

സെലക്ട്  ചെയ്യുന്ന  കാര്യത്തില്‍   ഭര്‍ത്താവിനെ  ഒരിയ്ക്കലും  മോശം  പറയാനാവില്ല. അദ്ദേഹം  കൂടെക്കൂടെ പറയാറുമുണ്ട്

                സെലക്ട്   ചെയ്യാന്‍  അറിയാവുന്നതുകൊണ്ടാണല്ലോ  നിന്നെപ്പോലെ  സുന്ദരിയായ  ഒരു പെണ്ണിനെ  കല്യാണം  കഴിയ്ക്കാന്‍  പറ്റിയത് എന്ന്.

               കല്യാണ  ദിവസമെത്തി.  രാവിലെ  തന്നെ  പുറപ്പെടണമെന്ന്  ഭര്‍ത്താവ്
ഓര്‍മ്മിപ്പിച്ചിരുന്നതാണ്.

                താന്‍  എന്നും അങ്ങനെയാണ്.  എവിടെയെങ്കിലും  പോകണമെന്ന്  വിചാരിച്ചാല്‍  അന്ന്  വീട്ടുജോലികള്‍ ഒരിയ്ക്കലും തീരില്ല.   ഇന്നെങ്കിലും  ഭര്‍ത്താവ്പറഞ്ഞ  സമയത്ത് തന്നെ  ഒരുങ്ങിയിറങ്ങണമെന്ന്  വിചാരിച്ചതാ.
പക്ഷേ , ഒരുങ്ങി  വന്നപ്പോള്‍ ഇന്നും  പതിവ്  പോലെ  തന്നെ. ഉദ്ദേശിച്ച  ബസ്സില്‍  പോകാന്‍ പറ്റുമെന്ന്  തോന്നുന്നില്ല. സമയം  താമസിക്കുന്തോറും  ബസ്സില്‍ തിരക്കും  കൂടും.

                   എന്തായാലും  കിട്ടുന്ന  ബസ്സില്‍  പോകാമെന്ന്  ഉദ്ദേശിച്ച്  അവള്‍ വീടുപൂട്ടിയിറങ്ങി .  വഴക്ക്  പറയുമെന്ന്  പേടിച്ചിട്ടാണ്  അദ്ദേഹത്തിന്‍റെ  മുന്നിലേയ്ക്ക്  ചെന്നത്.പുതിയസാരിയുടുത്ത്  പതിവിലും  സുന്ദരിയായി  നില്‍ക്കുന്ന  തന്നെക്കണ്ടപ്പോള്‍  പറയാന്‍  വന്ന  ശകാരവാക്കുകളെല്ലാം  മറന്ന്  അദ്ദേഹം  പുഞ്ചിരി  തൂകുന്നതു കണ്ടപ്പോഴാണ്  അവള്‍ക്കും  ആശ്വാസം  തോന്നിയത്.

                  " ങാ..... വരൂ .  വേഗെ  പോകാം"

അവര്‍  ബസ്സ്റ്റോപ്പിലേയ്ക്ക്  നടന്നു.   ചെന്ന  ഉടനെ തന്നെ ബസ് വന്നു. നല്ല തിരക്കായിരുന്നു  ബസ്സില്‍.  ആളുകള്‍ ഇറങ്ങാനും   കയറാനുമുണ്ടായിരുന്നു. 
എങ്ങനെയൊക്കോ  തള്ളി  അകത്തു കയറി.  തന്‍  സാരിയില്‍  ചുളിവ്  വീഴാതിരിയ്ക്കാന്‍  (പത്യേകം  (ശദ്ധിച്ചാണ്  മുന്നോട്ട്  നീങ്ങിയത്.

                "ദാ....ഇവിടെ  സീറ്റുണ്ട്. ഇരുന്നോളൂ..."

ഒഴിഞ്ഞ് കിടക്കുന്ന  സീറ്റിലേയ്ക്ക്  തന്നെ  ക്ഷണിക്കുന്ന  ചുരിദാര്‍കാരി.
ഒരു  വിധം മുന്നോട്ട് പോയി    ആ സിറ്റില്‍  ഇരുന്നു.
                "ഇവിടെ  സ്(തീകളാരെങ്കിലും  ഇരുന്നില്ലെങ്കില്‍  പുരുഷന്‍മാര്‍  വന്നിരിയ്ക്കും."

             ആ  സ്വവര്‍ഗസ്നേഹിയോട്  ഒരു ചെറു പുഞ്ചിരിയിലൂടെ  നന്ദി പറ‍‍ഞ്ഞ് അവിടെയിരുന്നു. ബസ് കുറെ  ദൂരം  മുന്നോട്ട്  പോയിക്കഴിഞ്ഞപ്പോള്‍ കുഞ്ഞിനെയും  തോളത്തിട്ട്  ഒരു  സ്(തീ  കയറി.  ആടിയുലയുന്ന ബസ്സില്‍ കുഞ്ഞിനെയും കൊണ്ട്  കമ്പിയില്‍  പിടിച്ചു നില്‍ക്കാന്‍  ആ സ്(തീ  നന്നേ  പാടുപെടുന്നുണ്ടായിരുന്നു.

               "ആരെങ്കിലും  ഒരു  സീറ്റ്  കൊടുക്കൂ, കുഞ്ഞിനെയും  കൊണ്ട്  നില്‍ക്കുന്ന കണ്ടില്ലേ?"

                   കണ്ടക്ടറുടെ  നിര്‍ദ്ദേശം  ആരും  കേട്ടതായിപ്പോലും  ഭാവിച്ചില്ല.

 ആ  സ്(തീയുടെ  ബദ്ധപ്പാട് കണ്ടപ്പോള്‍  അവള്‍ക്ക്  എഴുന്നേറ്റ് കൊടുക്കണമെന്ന്  തോന്നി. തന്നെപ്പോലെ ഒരു സ്(തീ തന്നെ  അവരും.
പക്ഷേ, താന്‍  അവിടെ നിന്ന് എഴുന്നേറ്റാല്‍ സൂചി കുത്താന്‍ ഇടം പോലുമില്ലാത്തിടത്ത് ഒന്ന് നില്‍ക്കാന്‍ പോലും കഴിയില്ല.     

                   അതു  വേണ്ട,  ആ കുഞ്ഞിനെ വാങ്ങി  തന്‍റെ  മടിയിലിരുത്താം

അവള്‍ ബദ്ധപ്പെട്ട്  കുഞ്ഞിനെ  വാങ്ങി  മടിയിലിരുത്തി.  സാരി ചുളുങ്ങാതിരി്ക്കാന്‍ (ശദ്ധിക്കുന്നുമുണ്ട്. കല്യാണത്തിന്  പോകേണ്ടതല്ലേ?

                   ബസ്സില്‍ തിരക്ക് കൂടുന്നതല്ലാതെ  കുറയുന്നില്ല.ആ കുട്ടിയുടെ അമ്മയ്ക്കൊരു  സീറ്റ് കിട്ടിയിട്ട് അതിനെ  ഏല്പിക്കാനും  കഴിയുന്നില്ല.
കുട്ടിയെ വാത്സല്യത്തേടെ  തട്ടിയും തഴുകിയും ദൂരം താണ്ടിക്കൊണ്ടിരുന്നു.
അപ്പോഴാണ്  എന്തോ  നനയുന്നതു പോലെ   അഭിരാമിയ്ക്ക് തോന്നിയത്.

                   കുട്ടിയെ  ഉയര്‍ത്തിപ്പിടിച്ചു. തന്‍റെ  സാരിയിലൂടെ  എന്തോ  ഒലിച്ചിറങ്ങി തന്‍റെ  തുട വരെ എത്തിയിരിക്കുന്നു.

                    ഉണ്ണിമൂ(തം പുണ്യാഹം തന്നെ.  പക്ഷേ  ഇപ്പോള്‍..........?

അഭിരാമി  ആകെ  വിളറി വെളുത്തു.  തന്‍റെ  മുഖം കണ്ടിട്ടെന്ന  പോലെ   ആ
സ്(തീ പറഞ്ഞു.
           
                      അയ്യോ..... സോറി  കേട്ടോ.  നാപ്പിറാഷ്  കാരണം  ഡയപ്പര്‍ വയ്ക്കാന്‍ പറ്റിയില്ല.  സോറി  കേട്ടോ..

                       ഒന്നും തിരികെ  പറയാന്‍  അവള്‍ക്കായില്ല.  വാക്കുകള്‍  തൊണ്ടയില്‍ കുരുങ്ങി.

അവളുടെ  മനസ്സിലെ  വ്യാപരങ്ങള്‍  മനസ്സിലാക്കാന്‍ ആ സ്(തീയ്ക്കോ  ആ കുഞ്ഞിനോ  അറിയില്ലല്ലോ?

                       പുറത്ത് കാറും കോളും കൊണ്ട്  മഴ പെയ്യാനുള്ള  പുറപ്പാടാണ്. മഴത്തുള്ളികള്‍ വീണു തുടങ്ങി. അടുത്തിരുന്ന  ചുരിദാര്‍കാരി  ഷട്ടര്‍ വ ലിച്ചിട്ടു. ബസ്സിന് മുകളിലെ മെറ്റല്‍ പാളികളില്‍  വീഴുന്ന  മഴത്തുള്ളികളുടെ  ശബ്ദം  കേള്‍ക്കുമ്പോള്‍ത്തന്നെ  മഴയുടെ  ശക്തി  എ(തമാ(തമായിരിക്കുമെന്ന്  അവള്‍ ഊഹിച്ചു.

                     രണ്ട് പേര്‍ക്കും  കൂടി ഒരു കുടയാണെടുത്തത്.

                       ഇറങ്ങാം എന്ന് പറഞ്ഞ് ഭര്‍ത്താവ്  തോളില്‍  തട്ടിയപ്പോഴാണ്  ഇറങ്ങേണ്ട  സ്ഥലം  എത്തി  എന്നറിഞ്ഞത്.  കുഞ്ഞിനെ  അതിന്‍റെ അമ്മയെ   ഏല്‍പ്പിച്ച്  തിക്കി തിരക്കിയിറങ്ങി.   അപ്പോഴാണ്  സാരിയില്‍  കുട്ടി  വച്ച ലോകഭൂപടം  എ(ത മാ(തം  വടുക്കള്‍ സൃഷ്ടിച്ചിരിക്കുന്നതെന്ന്  മനസ്സിലായത്. അദ്ദേഹത്തിനും  വളരെ  വിഷമമായി. ഇറങ്ങിയപ്പോള്‍  മഴയ്ക്ക്  അല്പ്പം ശമനം  കണ്ടു.  ഒരു കുടക്കീഴില്‍ രണ്ടു  പേരുമായി  ഓഡിറ്റോറിയം  ലക്ഷ്യമാക്കി  നടന്നു.

                      റോഡിലെ   കുഴികളില്‍  മഴവെള്ളം  കെട്ടിക്കിടക്കുന്നു.

" റോഡിലൂടെ  വണ്ടി  ഓടിക്കുന്നവരെ  സമ്മതിക്കണo"

                       അദ്ദേഹം  അഭി(പായപ്പെട്ടു.

മഴ  കുറഞ്ഞു.ഇതാ  നീ  ഈ കുട  പിടിച്ചോ .  രണ്ടുപേരും  കൂടി  ഒരു  കുടയും  പിടിച്ച് നടന്നാല്‍  എളുപ്പം  നടക്കാന്‍  പറ്റില്ല.  ഇപ്പോള്‍ത്തന്നെ  സമയം  ഒത്തിരിയായി.

                      ഭര്‍ത്താവ്  മുന്നിലും  അവള്‍  പിറകിലുമായി  ധൃതിയില്‍  നടന്നു.
അപ്പോഴാണ്  ഒരു  ഇന്‍ഡിക്ക  കാര്‍  പാഞ്ഞ് വന്നത്.  വെള്ളം  കെട്ടിക്കിടന്ന  ഗട്ടറില്‍ വണ്ടി ചാടി  അതിലെ  ചെളിവെള്ളം  മുഴുവനും  അവളുടെ സാരിയിലും ദേഹത്തും.

                         അയ്യേ ...എന്നുള്ള  വിളി  കേട്ടാണ് അദ്ദേഹം  തിരിഞ്ഞു നോക്കിയത്.

                     ചെളിയില്‍  കുളിച്ചു നില്‍ക്കുന്ന  ഭാര്യ! അവളുടെ  നീല സാരി!!
അയാളുടെ കണ്ണില്‍  രോഷം  ആളി.  കാറിന്‍റെ  പിറകെ  ചെന്ന് ആ  (ഡൈവറെ  പിടിച്ചിറക്കി  രണ്ട്  പൊട്ടിയ്ക്കണമെന്ന്  തോന്നി.
     
അയാള്‍  കാറിന്‍റെ  പിറകെ  ഓടി.

                        അഭിരാമി  ആകെ  പേടിച്ചു.  ഇനി  എന്താവും  ഉണ്ടാവുക?

കാര്‍ സ്പീഡിലായിരുന്നുവെങ്കിലും  തൊട്ടപ്പുറത്തൊരു  ബമ്പുണ്ടായിരുന്നു.   അയാള്‍  ഓടി  കാറിനടുത്തെത്തി.  അവളും  പിറകെ  ഓാടി.
മഴയത്തും അവള്‍  വിയര്‍ത്തൊലിച്ചു.
 നെറ്റിയിലെ  വിയര്‍പ്പ്  കര്‍ച്ചീഫ് കൊണ്ട്  തുടച്ചു കൊണ്ടവള്‍  പറഞ്ഞു.

                           വേണ്ട, അയാള്‍  പൊയ്ക്കോട്ടെ!  വണ്ടി  അറിയാതെ  ഗട്ടറില്‍  വീണതാകും.

                              അപ്പുറത്തോട്ട്  എ(തയോ  സ്ഥലം  കിടക്കുന്നു.  ഗട്ടറില്‍  വീഴാതെ പോകാമായിരുന്നില്ലേ?  ചെളി  തെറിപ്പിക്കുന്നത്  ്ഇവന്‍മാര്‍ക്കൊരു  സുഖമാ.

                             കാര്‍  നിന്നു. (ഡൈവര്‍ സീറ്റിലെ  ഡോര്‍  തുറന്ന് പുറത്തേയ്ക്ക് വലിച്ചിറക്കാന്‍  ഭാവിച്ചതും (ഡൈവര്‍  ഡോര്‍ തുറന്ന്  പുറത്തേയ്ക്കിറങ്ങി. അടിയ്ക്കാനായി  കൈ  ഉയര്‍ത്തിയതും  അയാള്‍  േഅന്ധാളിച്ചു  പോയി.  ഒപ്പം അവളും!

അടിയ്ക്കാനായി  ഉയര്‍ത്തിയ കൈ  താനേ  താണു.  പറയാനായി  കരുതി വച്ച അമര്‍ഷം  പൂണ്ട   വാക്ശരങ്ങളും  ജലാശയത്തിലെ  ഹിമകണം  പോലെ  തണുത്തു  പോയി.

                                 ചെളിയില്‍  കുളിച്ചു  നില്‍ക്കുന്ന  അഭിരാമിയെ  ക്കണ്ട്  ആ  സ്(തീ  (ഡൈവര്‍  പറഞ്ഞു.

                                     സോറി ,  അറിയാതെ  പറ്റിയതാ..!

നാട്ടു വഴിയില്‍  പതറി  നിന്ന  പെണ്‍കുട്ടിയെ പ്പോലെ  അവള്‍  നിന്നു.

                                       നിറകണ്ണുകളോടെ  അമര്‍ത്തി വിതുമ്പുന്ന  അധരങ്ങള്‍  കൂട്ടിപ്പിടിച്ച്  വിമ്മിപ്പൊട്ടാതെ    അഭിരാമി  നിന്നു. അതു നോക്കി  അവളുടെ  ഭര്‍ത്താവും....................!


No comments:

Post a Comment