Monday, 26 November 2012

അര്‍ത്ഥാന്തരം

                                    മെന്‍റല്‍ സാനിട്ടോറിയത്തിലെ ജനല്‍പ്പാളിയിലെ വൃത്തിയുള്ള കര്‍ട്ടന്‍ വകഞ്ഞു മാറ്റി യാമിനി പുറത്തേയ്ക്കു   നോക്കി. മുറ്റത്തെ പടര്‍ന്നു പന്തലിച്ച കിളിമരത്തില്‍ ബോഗണ്‍വില്ല  പൂത്തുലഞ്ഞു കിടക്കുന്നു.  അതിന്‍റെ ഭംഗി  ആസ്വദിച്ചു കൊണ്ട് കുറേ നേരം യാമിനി അവിടെത്തന്നെ നിന്നു.

                                    താഴെ ഒരു അറ്റന്‍ഡര്‍ അവിടത്തെ അന്തേവാസിയായ ഒരു
മനോരോഗിയെ കീഴ്പ്പെടുത്തി  തന്‍റെ   വരുതിയിലാക്കി സെല്ലില്‍  കടത്താനുള്ള
(ശമത്തിലാണ്.          

                                    അടുത്തു നിന്നിരുന്ന  ആ സ്(തീ ആ രോഗിയുടെ  ഭാര്യയാണെന്നു തോന്നുന്നു. അവരോടു അറ്റന്‍ഡര്‍ തട്ടിക്കയറി.

                   ഞാനപ്പോഴേ പറഞ്ഞില്ലേ? സെല്ലില്‍ നിന്നും  പുറത്തിറക്കണ്ടായെന്ന്.
പുറത്തിറക്കിയാലുള്ള ബുദ്ധിമുട്ട് കണ്ടല്ലോ?.  നിങ്ങള്‍ നോക്കിക്കൊള്ളാമെന്നു
പറഞ്ഞതുകൊണ്ടാ  ഞാനതിന് സമ്മതിച്ചത്.

                              ഇപ്പോള്‍ എന്തായി?

                     അറ്റന്‍ററുടെ ദേഷ്യം മുറ്റിയ വാക്കുകളും തന്‍റെ ഭര്‍ത്താവിനെ  മെരുക്കിയെടുക്കാന്‍ പെടുന്ന പാടും കണ്ടിട്ട്  ആ സ്(തീയ്ക്ക് ശബ്ദിക്കാനേ കഴിഞ്ഞില്ല.  അവരുടെ ദയനീയാവസ്ഥയും നില്പും കണ്ടപ്പോള്‍യാമിനി
ചിന്തിച്ചു പോയി.

                        തന്‍റെ അവസ്ഥയും ഇതില്‍ നിന്നും വിഭിന്നമായിരുന്നില്ലല്ലോ?

പരീക്ഷണങ്ങളുടെ സൂഷ്മനാളികളിള്‍ തിളച്ചുയരാന്‍ വിധിച്ച എന്നെപ്പോലെ ,
ആസ്(തീയുടെ ഭര്‍ത്താവിനെപ്പോലെ , ഈ സാനിറ്റോറിയത്തിലെ മറ്റ് അന്തേവാസികളുടെ ഗതി.

                     പൊറുക്കാനാവാത്ത അവഗണനകള്‍, (കൂരമായ പെരുമാറ്റം, സഹതാപത്തോടെയുള്ള നോട്ടം.  എല്ലാം അതിജീവിക്കാന്‍ എനിക്കോ ഇയാള്‍ക്കോ  മറ്റുള്ളവര്‍ക്കോ കഴിയോ? ഇനി.....

                     താല്ക്കാലികമായ ഒരു വിരാമം തനിക്കിപ്പോള്‍. ...
 അയാള്‍ക്കോ?
                     
                      അഗ്നിപരീക്ഷകളുടെ മായാത്ത വടുക്കള്‍ മനസ്സില്‍........ കാലുകള്‍ വഴുതി  വീണു പോയി.  എല്ലാറ്റിനും കാരണം താന്‍ മാ(തമാണോ? ഓരോ വീഴ്ചയിലും ഓരോ പതനത്തിലും തന്നെ പിടിച്ചുയര്‍ത്തിയിട്ടുണ്ട്. സ്നേഹത്തിന്‍റെ
അദൃശ്യമായ കരങ്ങള്‍..

                        ആ താങ്ങ് നഷ്ടപ്പെട്ടെന്നോര്‍ത്തപ്പോള്‍ എവിടെയോ വിങ്ങല്‍.
(പതികരണമില്ലാതെ, (പതീക്ഷയില്ലാതെ മനസ്സിനെ പാകപ്പെടുത്താന്‍ (ശമം.
                         
                       ഓര്‍മ്മകല്‍ വഴിതെറ്റുന്നു.  കാലത്തിന്‍റെ പുസ്തകത്തിലെ  അക്ഷരത്തെറ്റുകള്‍ പോലെ. തിരുത്താവുന്നതേയുള്ളൂ. അതിനുള്ള പ്രേരണകള്‍
അധികമുണ്ട്..  സഫലമാകാത്ത മോഹങ്ങള്‍.. .  മ‍ഞ്ഞുതുള്ളി പോലെ ക്ഷണികം..

                         വിശാലമായ കടല്‍പ്പരപ്പു പോലെ ജീവിതം.. പക്ഷേ, അവഗണനയുടെ വേനല്‍പ്പുറങ്ങള്‍...... ..  വറുതിയുടെ  മഴക്കാലം അപമാനിതന്‍റെ കൈപ്പുസ്തകത്തില്‍ ചോരപ്പാടുകള്‍  മാ(തം സൃഷ്ടിക്കുന്നു.  നഷ്ടപ്പട്ടതെന്തോ തിരയുന്ന  മനസ്സിന്‍റെ ഈ  മായക്കണ്ണാടി  എവിടെയാണ്  അവസാനിക്കുക?

                           അതിന്‍റെ കാഴ്ചപ്പുറങ്ങള്‍ എന്നെ  വല്ലാതെ നൊമ്പരപ്പെടുത്തുന്നു.

                                                   വയ്യ.......എന്ക്കു വയ്യ.......

 അനുഭവങ്ങള്‍ കടല്‍പ്പരപ്പിലെ   തിരമാലകള്‍ പോലെ.  അവ പൊട്ടിച്ചിരിച്ചും
തേങ്ങിക്കരഞ്ഞും കടന്നു വരും. ഒടുവില്‍ എല്ലാ തിരയും അടങ്ങുമോ?
                                           
                                                    കടല്‍ ശാന്തമാവുമോ?

                            ഓര്‍മ്മകളില്‍  നിന്നും തിരികെ  വന്നപ്പോള്‍ ആ സ്(തീയുടെ  ഭര്‍ത്താവിന്‍റെ സെല്ലില്‍ നിന്നും കേട്ട  പാട്ടില്‍  ലയിച്ചവള്‍ നിന്നു..
                           
                             നീലാകാശത്തെ മിന്നും താരകമേ,
                             വരില്ലേ നീ, എന്നെപ്പുണരാന്‍
                             വരില്ലേ നീ വരില്ലേ നീ....വരില്ലേ നീ.....................


                          

1 comment:

  1. ഭാഷ നന്നായി വരുന്നുണ്ട്. എഴുതാന്‍ നല്ല കൈവഴക്കം ഉണ്ടാവട്ടെ. ഇത്ര പെട്ടെന്നു ചുരുകേണ്ടായിരുന്നു ആശംസകള്‍

    ReplyDelete