Monday, 26 November 2012

വിധി

          ചന്തയ്ക്കടുത്തുള്ള കവലയില്‍ ബസ് നിറുത്തി.  ആളുകള്‍ തിരക്കിട്ടിറങ്ങി. ചന്തയ്ക്കു സമീപം വഴിവാണിഭക്കാര്‍ അവരുടെ സാധനങ്ങള്‍ക്ക് ഇല്ലാത്ത മഹിമ പറഞ്ഞ് വില പേശുകയാണ്.  വില തുച്ഛം ഗുണം മെച്ചം എന്ന ശൈലിയില്‍ കസ്റ്റമേഴ്സിനെ പാട്ടിലാക്കുകയാണവര്‍..
           
            പെട്ടെന്ന് ആ കാഴ്ച കണ്ടു. പര്‍ദ്ദയണിഞ്ഞൊരു സ്(തീ കാല്‍കൊണ്ടു ച(കം കറക്കി കത്തികള്‍ക്ക് മൂര്‍ച്ച കൂട്ടുന്നു.

            വാ ....ചേച്ചീ...നല്ല മൂര്‍ച്ചയുള്ള കത്തിയാ.  വീട്ടിലെ കത്തിക്കു മൂര്‍ച്ച പോരെങ്കില്‍ ഇതില്‍ നിന്ന് ഒന്ന് വാങ്ങൂ.. പത്തു രൂപയേയുള്ളൂ.

            അണ്ണാ......അണ്ണാ ഒരു കത്തി വാങ്ങിയിട്ടു പോ, നല്ല മൂര്‍ച്ചയുള്ള കത്തിയാ. മലപ്പുറം കത്തിയേക്കാള്‍ മൂര്‍ച്ചയാക്കിത്തരാം.
     
             കത്തി വില്‍ക്കുന്ന സ്(തീയിലേയ്ക്ക് അവളുടെ മിഴികള്‍ ചെന്നെത്തി.

             ഈ ശബ്ദം എവിടെയോ കേട്ടിട്ടുണ്ടല്ലോ. അവള്‍ ഓര്‍മകളുടെ നീര്‍ച്ചാലില്‍ മുങ്ങിത്തപ്പി.  എവിടെയാണ് ഈ മുഖം കണ്ടിട്ടുള്ളത്?.  എവിടെയാണ് ഈ  സ്വരം കേട്ടിട്ടുള്ളത്?
     
             അവള്‍മനസ്സിന്‍റെ വാതായനങ്ങള്‍ മലര്‍ക്കെ തുറന്നിട്ടു.  നിശ്ചല തടാകം പോലെ ചൈതന്യശുന്യമായ ബാല്യവും കൗമാരവും അവള്‍ ഓര്‍ത്തു.

             വീടിന്‍റെ അകത്തളങ്ങളില്‍ ഒതുങ്ങുന്ന അമ്മ.  ബധിരനും മൂകനുമെങ്കിലും സദാ കൃഷിയിടങ്ങളില്‍ ജോലി ചെയ്ത് കുടുംബം പോറ്റാന്‍ പാടുപെടുന്ന അച്ഛന്‍. ...., സ്നേഹവാത്സല്യങ്ങള്‍ കൂടുതല്‍ അനുഭവിയ്ക്കാന്‍ ഭാഗ്യമുള്ള ചേച്ചി .തനിക്കിളയ  രണ്ട് അനിയന്‍മാര്‍....,  ഇതിനിടയില്‍  ഒറ്റപ്പെട്ട  നിശബ്ദ ജീവി, താന്‍. . എവിടെയും ഒറ്റപ്പെടുത്തലുകളും   കുറ്റപ്പെടുത്തലുകളും...

               ജീവിതത്തില്‍ അശാന്തിയുടെ യാ(തകളില്‍ ഏകാകിയാവുമ്പോള്‍ സ്നേഹം കിനിയുന്ന ഒരു വാക്ക്, ഒരു നോക്ക്,. എന്തു കൊതിയായിരുന്നു.  എല്ലാം സ്വന്തമാക്കണമെന്നുള്ള മോഹം ഉള്ളിലൊതുക്കിക്കഴിഞ്ഞ ജീവിതം.

                പഠിപ്പും പ(താസുമുള്ള കാശിന് പഞ്ഞമില്ലാത്ത വീട്ടിലെ ഏക പെണതരി. രണ്ടു സഹോദരങ്ങള്‍ക്കും കൂടി  ഒരേ അനിയത്തി.  ഉപ്പായുടെയും ഉമ്മായുടെയും സ്നേഹഭാജനം. അവള്‍..... .... ................................................, ഷാഹിന..

                  പക്ഷേ .....  കൊടുങ്കാറ്റിന്‍റെ  നടുവിലെ ഗോപുരം പോലെ  അവളൊരു (പണയം കെട്ടിപ്പൊക്കി.  മനസ്സില്‍ മാ(തം ഒതുങ്ങാത്ത  (പണയം... ഒരു ഒളിച്ചോട്ട
ത്തിലൂടെ അതിന് സാഫല്യം കണ്ടെത്തി.  മനസ്സ് വിഷമിച്ചു. അരുതെന്നു പറഞ്ഞിട്ടും അവള്‍ക്കരുതാത്തതായ ബന്ധത്തിലേയ്ക്ക്  വഴിവിട്ടു പോയപ്പോള്‍  ഒളിച്ചോട്ടം മാ(തമായിരുന്നു  അവളുടെ  ഏക പോംവഴി.

                    ജീവിതയാ(തയില്‍ ക്ളേശങ്ങള്‍   ചുമക്കാത്തവരായി  ആരുണ്ട്?  ഭൂതകാലത്തിലെ കളേശങ്ങള്‍  അതിന്‍റെ അറയില്‍ സൂക്ഷിക്കുക, ജീവിതം സുഖമുള്ളതാക്കുക, അതിനായി  താന്‍ വാശിയോടെപഠിച്ചു.  അഞ്ജാതമായ ശക്തിയുടെ  തുണയാകാം  വളരെ നല്ല രീതിയില്‍ മെച്ചെപ്പെട്ട ഉദ്യോഗം തന്നെ തേടിയെത്തി.

                   കാലം കഴിഞ്ഞു.  ഷാഹിനയും  (പണയവും ഒളിച്ചോട്ടവും  മനസ്സില്‍ നിന്ന് മാഞ്ഞുപോയി.
             
                     ഇന്നിപ്പോള്‍ അവളെ  ഇവിടെ ഈ  അവസ്ഥയില്‍ കണ്ടപ്പോള്‍  തളര്‍ന്നു പോയി.  അവള്‍ക്കെന്താവും സംഭവിച്ചിട്ടുണ്ടാവുക?

                     ഇവിടെ-  ഈ സ്റ്റോപ്പില്‍ താനും  ഇറങ്ങുന്നു.

                     ആകാശത്തില്‍ പരുന്തുകള്‍  വട്ടമിട്ടു പറക്കുന്നു. സൂര്യന്‍റെ  ശക്തി കൂടിക്കൂടി   വരുന്നു.  അവള്‍  ഷാഹിനയുടെ അടുത്തേക്കു  ചെന്നു.

                    ദാ....ചേച്ചീ.... ഈ കത്തിക്കു പത്തുരൂപയേ വിലയുള്ളൂ.. ദാ..... ഇത്  ഇരുപത്... നല്ലമൂര്‍ച്ചയുള്ള  കത്തിയാ...അവളുടെ ദൃഷ്ടികള്‍ തന്നില്‍ പതിഞ്ഞു.
വീണ്ടും പറയാന്‍  വന്ന വാക്കുകള്‍  തൊണ്ടയില്‍ തടഞ്ഞിട്ടെന്ന പോലെ മിഴിച്ചു നിന്നു.

                   ഓര്‍മ്മകള്‍ ഇരുണ്ടും (പകാശിച്ചും ജീവിതമാകെ  നിറഞ്ഞു നില്‍ക്കുന്നു. മേഘപാളികള്‍ക്കിടയിലൂടെ തെളിഞ്ഞും പിന്നെ മറഞ്ഞും  യാ(ത ചെയ്യുന്ന സൂര്യനെപ്പോലെ  കാലം..

                                        ഷാഹിന .....നീയിവിടെ?

                        യാദൃശ്ചികതകളായിരുന്നു ജീവിതത്തിലേറെയും. കൊടുങ്കാറ്റിനിടയിലാണെങ്കിലും  അവള്‍ കെട്ടിപ്പൊക്കിയത്   (പണയത്തിന്‍റെ  ദന്തഗോപുരങ്ങളാണെന്ന് അവള്‍ വിശ്വസിച്ചു.  (പണയസാഫല്യംനേടിയ
പ്പോള്‍ നഷ്ടപ്പെട്ട ബന്ധങ്ങളും  സ്നേഹങ്ങളും വാത്സല്യങ്ങളൊന്നും നഷ്ടമായി  തോന്നിയില്ല. പകരം  ആശിച്ചത് കിട്ടിയ സന്തോഷമായിരുന്നു.

                        പക്ഷേ....... എല്ലാം പെട്ടെന്ന് തകര്‍ന്നടിഞ്ഞു.   ദന്ത ഗോപുരം  നിലംപൊത്തി ദൂരേയ്ക്കു ചിതറി.  ഒരിയ്ക്കലും ഒരുമിപ്പിക്കാന്‍ കഴിയാത്ത
വിധം.  അവളുടെ അന്‍വറിനെ വിധി അവളില്‍ നിന്നും  തട്ടിപ്പറിച്ചു.  കാന്‍സറിന്‍റെ രൂപത്തിലായിരുന്നു  വിധിയെന്ന  വില്ലനെത്തിയത്..ഉള്ളതെല്ലാം വിറ്റ് പെറുക്കി   ചികില്‍സിച്ചു.  പക്ഷേ.......

                     നിനക്കീ ...ജോലി  എങ്ങനെ?.... തന്‍റെ ചോദ്യം അവസാനിപ്പിക്കുന്നതിന് മുമ്പ്  തന്നെ  അവ ഉത്തരം തന്നു
                       വേറൊരു ജോലിയും  അറിയില്ല. ഞാന്‍  താമസിക്കുന്ന വീടിന്‍റെടുത്ത്  ഒരു കൊല്ലപ്പണിക്കാരന്‍റെ കുടുംബമാണ് താമസിക്കുന്നത്.
അവരുടെ പണിശാലയും   അതിനടുത്താണ്.  അന്‍വറിന്‍റെ മരണശേഷം  വെറുതെയിരുന്നപ്പോള്‍ ഞാന്‍ പഠിച്ചെടുത്ത തൊഴിലാണിത്..

                      ഏതു തൊഴിലിനും അതിന്‍റേതായ  മാന്യതയില്ലേ?  െഎനിക്കതു മതി.
അവള്‍ പറഞ്ഞു നിറുത്തി. അടുത്തയാളിനെ വസ്തു വില്‍ക്കുന്നതിലേയ്ക്ക് അടുപ്പിക്കാന്‍  (ശമിച്ചു.

                      ദാ ....കത്തിയേ....നല്ല മൂര്‍ച്ചയുള്ള കത്തി, മലപ്പുറം കത്തിയേക്കാള്‍ മൂര്‍ച്ചയുള്ള കത്തി...

                     അവള്‍ ഓര്‍ത്തു നിന്നു പോയി. വിധിയുടെ (കൂരത.  ഇതില്‍ നിന്നും മോചനമില്ലേ ആര്‍ക്കും...?

2 comments:

  1. എന്താ ഞാന്‍ പറയേണ്ടത്‌?
    pls remove word vercification

    ReplyDelete
  2. വിധിയുടെ കൂരത. ഇതില്‍ നിന്നും മോചനമില്ലേ ആര്‍ക്കും...?

    ശരിയാണ്....ദുര്‍ വിധിയുടെ മുള്‍ വേലികള്‍ .....

    ഭാവുകങ്ങള്‍ നേരുന്നു.....

    www.ettavattam.blogspot.com

    ReplyDelete