Friday, 30 November 2012

കൊഴിഞ്ഞു വീണ കിനാവുകള്‍



                            സൂര്യന്‍  മധ്യത്തിലെത്തിയിട്ടും  അതിന്‍റെ  ചൂട് ഇന്ന് പതിവിന്  വിപരീതമായി ഒന്നിടിഞ്ഞ്  താണതുപോലെ.  ചുടുകാറ്റില്‍  മണല്‍ത്തരികള്‍
കുതിച്ചു പായുന്നതിനും  പതിവില്‍ക്കവിഞ്ഞ  വേഗത  കുറവ്. ജാഫറിന്‍റെ  മനസ്സിലെ  തോന്നലുകളായിരുന്നു  അവ.  പിറ്റേന്നുള്ള  നാട്ടിലേയ്ക്കുള്ള  യാ(ത അവന്‍റെ    മനസ്സിന്‍റെ  അസ്വസ്ഥതകളേയും  ശരീരത്തിന്‍റെ   ക്ഷീണത്തെും  ലഘൂകരിയ്ക്കയാണുണ്ടായത്.. നാട്ടിലേയ്ക്കുള്ള  യാ(ത  മാ(തമായിരുന്നില്ല,  വരുന്നയാഴ്ച  മരുഭൂമിയില്‍ എല്ലു മുറിയെ  പ ണി ചെയ്ത്  സമ്പാദിച്ച  സമ്പാദ്യം  മുഴുവനും  ചെലവാക്കി  തന്‍റെ  ഇഷ്ടത്തിനൊത്ത്  പണി  കഴിപ്പിച്ച
വീടിന്‍റെ  ഗൃഹ(പവേശന  കര്‍മം  കൂടിയാണ്.

                            അല്ലെങ്കിലും  താനിപ്പോള്‍   ഇങ്ങനെയാണ്.  വീടിന്‍റെ  പണി തുടങ്ങിയ  നാള്‍  മുതല്‍  വി(ശമമെന്തെന്നറിഞ്ഞിട്ടില്ല.  ഓവര്‍ടൈം  ജോലി ചെയ്യുന്നതിനും  ഒരു  മടിയും തോന്നിയിട്ടില്ല.  വീടിന്‍റെ  പണി  പുരോഗമിക്കുന്തോറും  തന്‍റെ  സമയത്തിന്  ദൈര്‍ഘ്യം  കുറഞ്ഞതുപോലെ.
ഒന്നിനും സമയം  തികയാത്ത  അവസ്ഥ.  താന്‍  പണിചെയ്യിപ്പിക്കുന്ന  ഇരുനില
വീടിനെ  മോടിപിടിപ്പിക്കുവാന്‍ ഇരുപത്തിനാലു  മണിക്കൂറും  പണി ചെയ്താലും  ഒരു  വിഷമവുമില്ല എന്ന  അവസ്ഥയിലായിരുന്നു  ജാഫര്‍.
തന്‍റെ  ഭാവനയ്ക്കനുസരിച്ചായിരിക്കണം  നിര്‍മ്മാണം  എന്ന് ജാഫറിന്  വളരെയേറെ   നിര്‍ബന്ധമുണ്ടായിരുന്നു.  അതനുസരിച്ച്  നാട്ടില്‍  എഞ്ചിനീയറെ   വിളിച്ച് നിര്‍ദേശങ്ങളും അഭി(പായങ്ങളും  അറിയിക്കുന്നതില്‍ ഒരു  വിട്ടുവീഴ്ചയും   കാണിച്ചിരുന്നില്ല.

                             വാതിലുകളും  ജനലുകളും  തേക്കിന്‍  തടിയില്‍ത്തന്നെ  ആകണമെന്ന്  ജാഫര്‍ അറിയിച്ചു.  അതിനനുസരിച്ച് തന്നെ പണിയിപ്പിയ്ക്കാന്‍ ഭാര്യയ്ക്കും  നിര്‍ദേശം  നല്കിയിരുന്നു.

                            വയറിംഗ് ചെയ്യുമ്പോള്‍  എല്ലാ മുറികളിലും  എയര്‍ക്കണ്ടീഷണ്‍  ചെയ്യാനുള്ള  കണക്ഷന്‍  കൊടുക്കണം.   എയര്‍ക്കണ്ടീഷന്‍  ഞാന്‍  വരുമ്പോള്‍ കൊണ്ടുവരാം.

                            കുളിമുറിയില്‍  ചൂടുവെള്ളം  വേണം.  ബാല്‍ക്കണിയില്‍  നിന്ന്
നോക്കിയാല്‍ താഴെ  വിസിറ്റിംഗ്  റൂമിലിരിക്കുന്നവരെ  കാണണം.  വിശാലമായ  മുറ്റം  ഉണ്ടായിരിക്കണം.  കാര്‍പാര്‍ക്കിംഗ്  സൗകര്യം  മെച്ചെപ്പട്ടതായിരിക്കണം.  ഇതൊക്കെ  ജാഫറിന്‍റെ  നിര്‍ദ്ദേശങ്ങളില്‍  ചിലത്
മാ(തം.

                             ജാഫറിന്‍റെ  മനസ്സില്‍  ചിന്തകളുടെ കടന്നല്‍   കൂടുകള്‍  ഇളകി മറിഞ്ഞു. എ(ത വര്‍ഷങ്ങളായിട്ടുണ്ടാവും  താന്‍  നാട്ടിലേയ്ക്ക്  പോയിട്ട്?
തന്‍റെ കുടുംബത്തോടൊപ്പം  ചെലവഴിച്ചിട്ട്.?   വിഷാദചിന്തളുടെ വേലിയേറ്റം
ജാഫറിന്‍റെ  മുഖത്ത് (പകടമായി. കട്ടപിടിച്ച  പുകയുടെ  മറവില്‍ ജാഫറിന്‍റെമുഖം ആഷാഢമാസത്തില്‍  മേഘം  ഉരുണ്ടു കൂടുന്നതുപോലെ  തോന്നി.

                          വേനലിന്‍റെ ഉണക്കിന്  ശേഷമുള്ള  പുതുവര്‍ഷത്തില്‍  കിളിര്‍ത്ത  ഭൂമിയില്‍  നിന്നും  ആവി  വരുന്നതുപോലെ  നെടുവീര്‍പ്പുകള്‍  ജാഫറിന്‍റെ
 മനസ്സിനെ  ചങ്ങലയ്ക്കിട്ടു.

                         ഇല്ല,  തന്‍റെ ഈ  നെടുവീര്‍പ്പിന്  വിഷാദഛവിയില്ല.  പകരം  ആഹ്ളാദമാണുള്ളത്.  ഇ(തയും  നാളത്തെ കഷ്ടപ്പാടുകൊണ്ട്  തന്‍റെ  സ്വപ്നസൗധം  പൂര്‍ത്തിയായിക്കഴിഞ്ഞിരിക്കുന്നു.  താന്‍  ഇടയ്ക്ക്  നാട്ടില്‍  പോയിരുന്നുവെങ്കില്‍ തനിക്കിങ്ങനെ  ഒരു  വീട്  പൂര്‍ത്തിയാക്കാന്‍ കഴിയില്ലായിരുന്നു.  വീട്  വയ്ക്കാത്ത കാരണത്താല്‍ തന്‍റെ  ഭാര്യക്കുണ്ടായിരുന്ന   പരാതികള്‍ക്കും  പരിഭവങ്ങള്‍ക്കും  അറുതി  വരുത്താനും    കഴിയില്ലായിരുന്നു.

                            ഇന്നത്തെ ഒരു  ദിവസം  കൂടിക്കഴിഞ്ഞാല്‍ തനിയ്ക്ക് കാണാം തന്‍റെ  കുടുംബത്തെ, തന്‍റെ സ്വപ്ന  ഗേഹത്തെ.  അടുത്തയാഴ്ചത്തെ  ശുഭമുഹൂര്‍ത്തില്‍  ഗൃഹ(പവേശനകര്‍മം.  അവിടെ,  തനിയ്ക്കും  തന്‍റെ കുടുംബത്തിനും  പുതിയൊരു  ജീവിതം.  ഇനി  ഈ മരുഭൂമിയിലേയ്ക്കൊരു
തിരിച്ചു വരവില്ല.ജാഫര്‍  ഉറപ്പിച്ചു.

                            ഓര്‍മയില്‍  നിന്നും മടങ്ങി  വന്ന  ജാഫറ്‍  പുറത്തേയ്ക്കിറങ്ങി.
 പുറത്തെ  വളഞ്ഞു പുളഞ്ഞ റോഡുകളേയും  വാഹനങ്ങള്‍ നിറഞ്ഞുകവിഞ്ഞൊഴുകുന്ന  ഫ്ളൈഓവറുകളേയും  ഉള്‍ത്തരിപ്പോടെ  ജാഫര്‍
നോക്കി നിന്നു.  ഈ പുളഞ്ഞ റോഡുകള്‍,  വാഹനനിബിഡമായ ഫ്ളൈ ഓവറുകള്‍,   അംബരചുംബികളായ  സൗധങ്ങള്‍,  റോഡിനിരുവശവും  ന്ല്‍ക്കുന്ന  സ്വര്‍ണനിറച്ചാര്‍ത്തണിഞ്ഞ  ഈന്തപ്പനക്കുലകള്‍  ഇവയെല്ലാം  എന്‍റെ  കഷ്ടതകള്‍ക്കും ക്ളേശങ്ങള്‍ക്കും  സാക്ഷി  നിന്നിട്ടുള്ളവയാണല്ലോ?
ഒപ്പം  തന്‍റെ  സൗഭാഗ്യങ്ങള്‍ക്കും.  ഓരോന്നിനെയും  പിരിയാന്‍  കാലമായല്ലോ?

                        ഓര്‍മകള്‍  വീര്‍പ്പു  മുട്ടിച്ചപ്പോള്‍   ജാഫര്‍  നടപ്പിന്  വേഗത  കൂട്ടി.

                        സന്ധ്യ  കടന്നു കഴിഞ്ഞിരിക്കുന്നു.  രാ(തിയ്ക്ക്  വഴിമാറി  ഒതുങ്ങി അവളെ  ആശ്ളേഷിയ്ക്കാനെന്ന  വണ്ണം.

                        ഇനിയും  കുറച്ച്  സാധനങ്ങള്‍  കൂടി  വാങ്ങണം.  സിറ്റിയിലേയ്ക്കുള്ള  ബസും  (പതീക്ഷിച്ച്  നടന്നു.  നടപ്പിനിടയില്‍  സുഖ(പദമായ ചിന്തകള്‍  ചി(തശലഭങ്ങളെപ്പോലെ  പാറി  വന്നു.
അതിന്‍റെ  നനുത്ത  ചിറകുകള്‍  മനസ്സിനെ  തഴുകിത്തലോടി.  ഒരു  സ്വപ്നസഞ്ചാരിയെപ്പോലെ  അയാള്‍  നടന്നു.  റോഡിന്‍റെ  മറുവശത്തേയ്ക്ക്!

                       അതിനിടയിലാണത്  സംഭവിച്ചത്!
വേഗത്തില്‍  കറങ്ങുന്ന   ച(കങ്ങള്‍ക്കടിയില്‍  ജാഫറിന്‍റെ  ചതഞ്ഞരഞ്ഞ  മാംസഭാഗങ്ങള്‍!!!!

                        നക്ഷ(തങ്ങള്‍  പോലും കണ്ണടച്ച   ആ നിമിഷം.!  സ്വപ്ന  സാക്ഷാത്ക്കാരങ്ങള്‍ക്ക്  വിട നല്കി  മരണത്തിന്‍റെ  കറുത്ത തിരശ്ശീലയിട്ട  ആ  നിമിഷം!!

                         ബോഡി  നാട്ടിലെത്തിക്കാന്‍  ഒരാഴ്ച   വേണ്ടിവന്നു.. ജോലി  ചെയ്തിരുന്ന കമ്പനിയുടെ  സ്പോണ്‍സര്‍  സ്ഥലത്തില്ലാതിരുന്നതു കാരണം   ഒരാഴ്ച  താമസമെടുത്തു.   തന്‍റെ  ഗൃഹ(പവേശനകര്‍മം   നടത്താന്‍  നിശ്ചയിരുന്ന   ശുഭമുഹൂര്‍ത്തത്തില്‍ തന്‍റെ  ആ(ഗഹങ്ങളെല്ലാം  ബാക്കിയാക്കി  ശീതീകരിച്ച  പെട്ടിയ്ക്കുള്ളില്‍ മരവിച്ച  സ്വപ്നങ്ങളെ  കൂട്ടിയുറക്കി  ജാഫറെത്തി.  പക്ഷേ,  ആ നിലയിലും  ജാഫറിന്  ആ  സ്വപ്നഗൃഹത്തില്‍ ഒരല്പനേരം  ഉറങ്ങിക്കിടക്കാന്‍  വിധി  അനുവദിച്ചില്ല.  

                       ജീവിത കാലം  മുഴുവനും  ചോര  നീരാക്കി  കഷ്ടപ്പെട്ടുണ്ടാക്കിയ
സമ്പാദ്യം  മുഴുവന്‍  ചെലവഴിച്ച്  നിര്‍മ്മിച്ച  ആ  വീട്ടില്‍  ജീവന്‍ വിട്ടു പോയെങ്കിലും  ആശ  വിട്ടു  പോകാത്ത  ആ  ദേഹത്തെ  അല്‍പ്പ നേരത്തേയ്ക്കെങ്കിലും   കിടത്താന്‍ ബന്ധുക്കള്‍  അനുവദിച്ചില്ല. ഗൃഹ(പവേശനകര്‍മം നടത്താത്ത  വീട്ടില്‍  മരിച്ച  ദേഹത്തെ  കിടത്തുന്നത്  ശുഭമല്ല  എന്ന കാരണത്താല്‍   പള്ളിമുറ്റത്ത്  ശയ്യയൊരുക്കി  ജാഫര്‍  നി(ദയിലാണ്ടു.  ഒപ്പം  ചിറകറ്റുപോയ  ്അയാളുടെ  സ്വപ്നങ്ങളും.......................

Thursday, 29 November 2012

കോകില

               

          ജാലകത്തിലൂടെ  നോക്കിയിരിക്കുമ്പോള്‍ പകലിന്‍റെ  പരിണാമം  ദൃശ്യമാകും.  മൈതാനത്ത് കുട്ടികള്‍  കളിക്കുന്നുണ്ട്.  വെയില്‍ മങ്ങുന്ന  സായാഹ്നങ്ങളില്‍  അവര്‍  ഉത്സാഹത്തിമിര്‍പ്പോടെ  മൈതാനത്ത്  ഒത്ത് ചേരുന്നു.  സന്ധ്യയുടെ വെളിച്ചം  അന്തിമാനത്ത്  കുങ്കുമം  പൂശുന്നു.  അവരില്‍ ഒരാളായി  തന്‍റെ മകനും  കളിയ്ക്കാന്‍  കൂടേണ്ടതല്ലേ?

                           നിര്‍ഭാഗ്യം!  അതിന്‍റെ  നിറമെന്താണ്?   മരണത്തിന്‍റെ  നിറം  തന്നെയല്ലേ  അതിനും.  കറുത്ത വസ്(തവുമണിഞ്ഞ്  ഒച്ച വയ്ക്കാതെ  രാ(തിയില്‍  കടന്നു  വന്ന   മരണത്തിന്  നിറമുണ്ടായിരുന്നോ?  അടുത്തെത്തുമ്പോള്‍  മാ(തം സാന്നിധ്യമറിയിക്കുന്ന  തണുത്ത കൈകള്‍ കൊണ്ട് പിടിമുറുക്കുന്ന അദൃശൃസതൃം.  മരണം! അതു തന്നെയായിരുന്നല്ലോ തന്‍റെ പൊന്നു മോനും  സംഭവിച്ചത്..

                           താന്‍  വി(ഭാന്തിയോടെ  അതില്‍  നിന്നും ആത്മരക്ഷ  നേടാന്‍  (ശമിച്ചു.   തനിയ്ക്കോ  തന്‍റെ  നെഞ്ചിലേറും  ഓര്‍മ്മകള്‍ക്കോ   അതിനാവില്ലല്ലോ?

                        തന്‍റെ  ഓര്‍മ്മകളെ ഒരു  സ്വര്‍ണക്കൂട്ടിലാക്കി  തടവില്‍  വയ്ക്കാം.
പക്ഷേ  അതെ(ത  നാള്‍! !!!

                         മനസ്സിന്‍റെ തണുത്ത  താഴ്വരയിലേയ്ക്ക്  യാ(ത  ചെയ്യണം..ആ  യാ(ത  വെല്ലുവിളിയായിത്തീരണം.  അസാധാരണമായ  ഒരു  ജന്മത്തിനോ ടുള്ള    വെല്ലുവിളി.   ഇല്ലെങ്കില്‍  തന്‍റെ മകന്‍റെ  പാതയിലൂടെ  മടങ്ങണം.

                          ഇല്ല, തന്‍റെ  യാ(ത  ഒരു വെല്ലുവിളിയായിത്തീര്‍ന്നിരിയ്ക്കുക
യാണ്.  മടങ്ങാന്‍ സമയമായിട്ടില്ല.

                            തന്‍റെ  മാതൃത്വം തന്‍റെ  മാ(തം  സ്വന്തം..  പക്ഷേ.......?

                           എല്ലാം  ഇന്നലെക്കഴിഞ്ഞ  പോലെ.

അവളോര്‍ക്കാന്‍  (ശമിച്ചു.  ഓര്‍ക്കണം.  ഒന്നു കൂടി മാ(തമല്ല ഒരായിരം  വട്ടം ഓര്‍ക്കണം.  ആ  ഓര്‍മ്മകള്‍  മാ(തമാണ്  ഇന്ന് എന്‍റെ  സ്വന്തം...,.

                         തലകറങ്ങി  താഴെ  വീഴാനാഞ്ഞപ്പോള്‍  താങ്ങി കിടക്കയില്‍  കിടത്തി. കാരണം കണ്ടെത്തി.

                            കോകിലാ..............യൂ  ആര്‍  െ(പഗ്നന്‍റ്

നഷ്ടപ്പെട്ടു എന്നു കരുതിയ,  അടഞ്ഞുപോയ വാതിലുകള്‍ താനേ  തുറന്നു. സന്തോഷത്തിന്‍റെ മുഖം  (പത്യക്ഷമായി.  മേഘങ്ങളൊഴിഞ്ഞ ശരത്ക്കാലസന്ധ്യ  പോലെ  ആമനോഹാരിതയില്‍  ലയിക്കേ അപൂര്‍വമായ വര്‍ണലോകത്ത്  മഴമുകില്‍ത്തുമ്പിയെപ്പോലെ   പറന്നു.  മനസ്സ് മതിവരുവോളം   ഉയരത്തിലേയ്ക്ക്.
                         ആ ഉ യരങ്ങള്‍ക്കിനി  താഴ്ചയുണ്ടാവില്ലെന്ന്  ചിന്തിച്ചു..എല്ലാവരുടെയും  (പാര്‍ത്ഥനകളുണ്ടായി.  എല്ലാ  (പാര്‍ത്ഥനകളും  കൂടിച്ചേര്‍ന്നപ്പോള്‍............. ....... . . . .

                         വൈവിധ്യങ്ങളില്ലാതെ  ജീവിതം  ആകര്‍ഷകമായിക്കൊണ്ടേയിരുന്നു.

                          അപ്പോഴാണ്  ഇങ്ങനെ.....

ഈ  ജീവിതം ഇനി  സുഖകരം.  മനസ്സിനെ  ഉലയ്ക്കാത്ത  അനുഭവങ്ങളില്‍----
കൂടി യാ(ത  ചെയ്യാമല്ലോ?

                           ദിനങ്ങള്‍  ഇരുണ്ടും(പ  കാശിച്ചും  കടന്നുപോയി.  വേണ്ടവണ്ണം  പരിശോധനകള്‍  നടത്തി.  എല്ലാം നോര്‍മല്‍..

                           പെട്ടൊന്നൊരു  ദിനം !

(പതീക്ഷകള്‍ക്കപ്പുറം  വല്ലാത്ത അസ്വസ്ഥത, വീര്‍പ്പുമുട്ടല്‍..  ഡോക്ടറുടെ  ഉപദേശം തേടി.

                         ഇനിയുമുണ്ടല്ലോ  ആറാഴ്ച  കൂടി.    സാരമില്ല. വിശേഷം  വല്ലതുമുണ്ടെങ്കില്‍  അഡ്മിറ്റായിക്കോട്ടെ!  തിരികെ വീട്ടിലെത്തി.

മനസ്സാകെ  കലുഷിതമായി.  ഡോക്ടര്‍സാരമില്ലാന്ന്  പറഞ്ഞെങ്കിലും തന്‍റെ
അസ്വസ്ഥത,  ബുദ്ധിമുട്ട്.

                        ഇല്ല,  ഒന്നുമുണ്ടാവില്ല!  ഈ അവസ്ഥയില്‍  ഇങ്ങനെയായിരിക്കും.  ആദ്യാനുഭവമാണല്ലോ?  മനസ്സ് ശാന്തമാക്കാന്‍  (ശമിച്ചു.

                         എവിടെയും  വാത്സല്യത്തിന്‍റെ  തുരുത്ത്.  (പായഭേദങ്ങളില്ലാതെ,  എല്ലാവരില്‍  നിന്നും  വേണ്ടുവോളം.  അനുഭവിച്ചറിഞ്ഞത്  ശീതള സുന്ദര  സ്നേഹ(പകടനങ്ങള്‍!

                          യാദൃശ്ചികതകള്‍ക്കൊടുവില്‍  വീണുകിട്ടിയാണീ  വിത്ത്.  ഈ വിത്തിനുള്ളിലെ  ജീവന്‍റെ കുരുന്ന് മുള  പൊട്ടി   പുറത്ത് വരുമോ?

                          ഇല്ല,   അങ്ങനെ വരില്ല.  എങ്കില്‍  ഡോക്ടര്‍  പറയുമായിരുന്നല്ലോ?
പക്ഷേ  ...........എല്ലാം  മറിച്ചായിരുന്നു.

                         ഉടനെ തന്നെ ഹോസ്പിറ്റലില്‍  അഡ്മിറ്റായി. ഡെലിവറി  ഉടനെ  ഉണ്ടാകുമെന്ന് ‍ഡോക്ടര്‍     അറിയിച്ചപ്പോള്‍  അതുടനെയൊന്നും  ഉണ്ടാവരുതേയെന്ന്  മനമുരുകി  (പാര്‍ത്ഥിച്ചു  പോയി.

                           പക്ഷേ  അതു  തന്നെ   സംഭവിച്ചു....!
(പിമെച്ച്വര്‍  ബേബി.  സാരമില്ല.  ശരിയാകും.  െഅവിടെ  വീണ്ടും  (പതീക്ഷയുടെ നാമ്പുകള്‍  മുളപ്പിക്കുന്നു.

                           കുരുന്നു ജീവന്‍റെ  മുഖം  കണ്‍നിറയെ കണ്ടു.  ബലൂണ്‍  പോലെ  വീര്‍ത്ത വളര്‍ച്ചയെത്താത്ത   ഉദരം!

                           വയ്യ,  ഇത് കാണാനുള്ള  ശക്തി  തനിക്കില്ല.

 നഴ്സറിയില്‍  വയ്ക്കണം. കുഞ്ഞിനെ  തിരികെ  കൊടുത്തേയ്ക്കൂ.  വീണ്ടും  ഡോക്ടറുടെ  ഉപദേശം.

                             മുലകൊടുക്കുമ്പോള്‍ ആ കുഞ്ഞിക്കണ്ണ്  തുറന്നു  പിടിച്ച്  ഇമവെട്ടാതെ  തന്നെത്തന്നെ  സൂക്ഷിച്ച്  നോക്കി.

                              തനിക്ക്  ജന്മം  തന്ന ഭാഗ്യഹീനയായ അമ്മയെ  തിരിച്ചറിയാനോ

                              അതോ  നാളെ    അമ്മയെക്കൂടി  സ്വര്‍ഗത്തില്‍ കടത്താന്‍  ശുപാര്‍ശ  ചെയ്യുന്നതിനായി  അമ്മ  ഏതെന്ന്  നോക്കി  മനസ്സിലേക്കിയതോ?

                                മനസ്സില്‍  ഉടക്കി നിന്ന ആ നോട്ടം  പിന്‍വലിച്ച്  ആ  കുഞ്ഞ്  നക്ഷ(തം  കണ്ണ്  ചിമ്മിയത്  പോലെ..  .....എന്നെന്നേയ്ക്കുമായി......................

Wednesday, 28 November 2012

മൃദുസ്വപ്നങ്ങള്‍


                                    ആകാശത്തിന്‍റെ ചരിവില്‍ സമൃദ്ധിയോടെ നീങ്ങിമാറുന്ന മേഘശകലങ്ങള്‍.  അതിന്‍റെ നീലിമ ദൈവത്തിന്‍റെ ക്യാന്‍വാസില്‍ വരച്ചിട്ട വര്‍ണ്ണച്ചി(തങ്ങള്‍ പോലെ മിഴിവുറ്റതായി അവള്‍ക്കു തോന്നി.            

                                    ഈ വൈകുന്നേരത്ത് ഇങ്ങനെ ആകാശവും നോക്കിയിരിക്കാന്‍ എന്തു രസമാണ്!  അവള്‍ ഓര്‍ത്തു. പക്ഷേ, ഈ രസത്തിന്‍റെ തീ(വത കൂട്ടുവാന്‍, തന്‍റെ  ഇഷ്ടത്തിന് കൂട്ടിരിക്കുവാന്‍ അവനും കൂടി ഉണ്ടായിരുന്നെങ്കില്‍!

                                      ജീവിതത്തിന് ഒരര്‍ത്ഥമുണ്ടാക്കിയത് അവനായിരുന്നു.
കൈവിട്ടു പോയ സൗഭാഗ്യങ്ങളും സമാധാനവും തിരികെ തന്നതും അവനായിരുന്നു. അതിന്‍റെ ആഹ്ളാദം മതിവരുവോളം പകര്‍ന്നു.

                                       പക്ഷേ,  ഇന്നവന്‍ എവിടെ?
ഇനിയുള്ള യാ(ത ഏത് കൊടുമുടിയിലേയ്ക്കാവും?  എന്തൊക്കെ മുള്‍ക്കിരീടങ്ങള്‍  ചുമക്കേണ്ടി വരും?

                                         വേര്‍പാടിന്‍റെ വേദന  എ(തമാ(തമെന്ന് അനുഭവിച്ചറിഞ്ഞ നാള്‍ മുതല്‍സംഭവിയ്ക്കാനിടയുള്ളതെന്തെന്ന് തീര്‍ച്ചയുണ്ടായില്ല.

                                          ആകാശത്തിന്‍റെയും ഭൂമിയുടെയും  ഭംഗി നുണയുന്ന കണ്ണുകള്‍  മനുഷ്യന്  നഷ്ടപ്പെട്ടത് എപ്പോഴാണെന്നറിയില്ല. (പലോഭനങ്ങളുടെ കുരുക്കില്‍ അകപ്പെട്ട് മനസ്സാക്ഷി  മരവിച്ചപ്പോഴും  തന്‍റെ നിലപാടില്‍ ഉറച്ചു നിന്നു.മാവിന്‍ തലപ്പുകളില്‍ കാറ്റ് വീശുമ്പോഴും അന്ധതയാല്‍  സ്വപ്നങ്ങള്‍ കരിഞ്ഞുണങ്ങിയതും കാണാന്‍ (ശമിച്ചില്ല. മാനത്ത് പൊങ്ങിപ്പറന്നുയരാനായിരുന്നു മോഹം.

                                           മഴമേഘങ്ങളെ  തേടിപ്പറക്കുന്ന ഈയല്‍കിനാവുകളെ
പോലെ മനസ്സ്. നൊന്ത സ്വപ്നങ്ങളുടെ  തിരശ്ശീല മാറ്റി ഞാനീ  മൃതദേഹത്തെ കണ്ടുകൊള്ളട്ടെ! എന്‍റെ സ്വപ്നങ്ങളുടെ ശരീരത്തെ.

                                           സുഖതീരങ്ങളിലൂടെ യാ(ത ചെയ്യുന്ന ഒരാള്‍ക്ക് വനാന്തരത്തിലൂടെയുള്ള  ഊടു വഴികളും  പരുക്കന്‍  കല്ലുകളും  പാദങ്ങള്‍ക്ക് പരിചിതമാകുമോ?

                                          ഓരോ യാ(തയും അവസാനിക്കുന്നതും ഓരോ ഓര്‍മ്മപ്പെടുത്തലുകളിലാണ്.  ഓരോ ഓര്‍മ്മപ്പെടുത്തലുകളും ആഹ്ളാദങ്ങളുടേതോ  നൊമ്പരങ്ങളുടേതോ ആ  കുറെ തുരുത്തുകള്‍
സമ്മാനിച്ചിരുന്നു.

                                          ദുഃഖത്തിന്‍റെ   ഉഷ്ണലായനി തന്‍റെ നാവിന്  സഹിക്കാന്‍ പറ്റുന്നില്ലല്ലോ?.

                                        സുഗന്ധം പരത്തുന്ന പൂവായി സ്വപ്നങ്ങളില്‍ പറന്നു വീഴുക.  സമ്മാനിക്കപ്പെട്ടതാകട്ടെ കുറെ  ദുഃസ്വപ്നങ്ങള്‍  മാ(തം..

                                      അതിനുമപ്പുറം.......?

അവന്‍റെ സ്നേഹം നഷ്ടപ്പെടുമെന്നറിഞ്ഞിട്ടു കൂടി അതില്‍ നിന്നും പിന്‍മാറിയില്ല.  തന്‍റെ  മാ(തം  മൂശയില്‍   ഉരുക്കിയെടുത്ത  ഒരു  സുന്ദര  സ്വപ്ന ലോകത്ത്  മാ(തമാവുകയാണ്  തന്‍റെ ജീവിതം  എന്നൊരു ഉറപ്പുണ്ടിപ്പോള്‍.......‍.

                                      അനിശ്ചിതമായ  യാ(തകള്‍ ,  ഞരമ്പുകളെ  ശാന്തമാക്കുന്ന
(പസന്നതയിലേയ്ക്ക്  ഊളിയിട്ടിറങ്ങല്‍...   അപ്പോഴൊന്നും  അവനെക്കറിച്ചോ,
അവന്‍റെ സ്നേഹത്തുരുത്തിലെ  പച്ചപ്പിനെക്കുറിച്ചോ   ചിന്തിയ്ക്കരുത്.....

                                      അവനെക്കുറിച്ചോര്‍ക്കാതിരിക്കുക!

                                      അവനെക്കറിച്ച്  മാ(തം.....!!
                                       

Tuesday, 27 November 2012

മകനേ.............നിനക്കായ്

       
                       കന്നിപ്പൂങ്കുല വിരിഞ്ഞുനില്‍ക്കുന്ന ചെന്തെങ്ങിന്‍ ചോട്ടില്‍ അവര്‍ നിന്നു.  വീട്ടുപടിക്കല്‍  ഏതെങ്കിലും വണ്ടി നിറുത്തിയോ?

                         ചെവി വട്ടം പിടിച്ചു (ശദ്ധിച്ചു.  കാറിന്‍റെ ഡോര്‍ തുറന്നടയുന്ന ശബ്ദം കേള്‍ക്കുന്നുണ്ടോ?

                         റോഡിലൂടെ ധാരാളം വാഹനങ്ങള്‍ പോകുന്നുണ്ട്.  അവരുടെ പടിയ്ക്കല്‍ മാ(തം നിറുത്തിയില്ല ഒരു വാഹനവും.

                           ഇല്ല......അവന്‍ വരില്ല.
തന്‍റെ  മകന്‍................................................................................................         താന്‍ വളരെ നാളുകള്‍  കാത്തിരുന്നിട്ട് കിട്ടിയ തന്‍റെ  പൊന്നുമകന്‍......
                             ചുട്ടു പഴുത്ത  ചിന്തകള്‍ മനസ്സിനെ പുകയ്ക്കുന്നു. താന്‍ ഒരമ്മ!
ജീവന്‍റെ ശ്വാസം ഊതിക്കൊടുത്ത് ചൈതന്യത്തിന്‍റെ ജീവജലെ ഇറ്റിറ്റ്  വീഴ്ത്താന്‍  മാ(തം വിധിയ്ക്കപ്പട്ട ഒരമ്മ!

                          തന്‍റെ ആത്മാവ് തേങ്ങുന്നു.  ഇതെന്തൊരു ലോകമാണെന്ന അത്ഭുതത്തോടെ.

                           വിശ്വാസങ്ങള്‍ക്ക് പാളം തെറ്റിയ ദുഃഖ നിമിഷങ്ങള്‍......
ജീവിത്തിന്‍റെ ഗതി തിരിച്ചുവിട്ട പരിണാമങ്ങള്‍.!! ഇന്നും ഓര്‍ക്കുമ്പോള്‍  അവിശ്വസനീയത. !

                            കഥകളില്‍ വായിച്ചറിഞ്ഞതിലും അറിയുന്നതിലും ഏറെ ഭാവനാത്മകവും ഒപ്പം നാടകീയതയും.

                                എല്ലാം സ്വപ്നം പോലെ.......എല്ലാം..

എല്ലാം അനുഭവിയ്ക്കാനുള്ള കരുത്താര്‍ജ്ജിക്കണം. ഭൂതകാലത്തിന്‍റെ അവ്യക്തതയില്‍ യ(താപഥം തുടങ്ങണം. സ്വന്തം വിധി തന്നെ തെരഞ്ഞെടുത്തു. തളരാതെ അത് സ്വീകരിക്കണം. പാറക്കെട്ടുകള്‍ക്കിടയിലെ നീരുറവ പോലെ.
ആ നീരോട്ടം താഴ്വാരങ്ങളില്‍ നനവ് പകരുന്നതുപോലെ കരുത്തു നേടണം.

                         ജീവിതത്തിന്‍റെ നിമ്ന്നോന്നതങ്ങള്‍ പിന്നിട്ടു.ദുഃഖത്തിന്‍റെ കനലുകള്‍ക്കാണ് ശക്തി (പാപിച്ചത്. എന്നാലും തളര്‍ന്നില്ല.!!

                          ജീവിതത്തെക്കുറിച്ചുള്ള ധാരണകള്‍ക്കും മോഹങ്ങള്‍ക്കും മൂല്യമുണ്ടായിരുന്നു.

                            ഇന്നിപ്പോള്‍......... .......

                             അന്യരുടെ പരാജയങ്ങളില്‍ സുഖം കണ്ടെത്തുന്നവര്‍ക്ക് തന്‍റേതു മാ(തമല്ല വിഷയം. ഇത് കഴിഞ്ഞാല്‍ വേറൊരു വാര്‍ത്ത തേടി പൊയ്ക്കൊണ്ടിരിക്കും....

                           തനിക്ക് യാ(തചെയ്യാന്‍ ഒറ്റയടിപ്പാത. അതുമതി.
ഇഷ്ടപ്പെട്ട ജീവിതത്തില്‍ നിന്നും പുറത്താക്കപ്പെട്ടതിന്‍റെ ദഹഃകം ഉള്ളില്‍
കനലായ് കത്തിയെരിയുന്നു. അത് ഊതിക്കത്തിക്കാന്‍ (ശമിച്ചവരേയുള്ളൂ..
ആശ്വാസത്തിന്‍റെ നനവ് പകര്‍ന്ന് തീയണയ്ക്കാന്‍ (ശമിച്ചില്ല.

                         ഇഷ്ടമായി സൂക്ഷിച്ചു വച്ചതെല്ലാം    നഷ്ടപ്പട്ടതിന്‍റെ  വിങ്ങല്‍.  അതിന്‍റെ മുറിവുകള്‍....

                              ഓര്‍മകള്‍ ഇരുണ്ടും (പകാശിച്ചും കടന്നു വരും.ഓര്‍ക്കാന്‍ ആ(ഗഹിയ്ക്കരുതെന്ന് നിശ്ചയിച്ചുറപ്പിച്ചതാണ്. ഒരു ഒഴിഞ്ഞ സ്ഫടിക പാ(തം പോലെയാകണം മനസ്സ്. എന്നാലേ തന്‍റെ മുന്നോട്ടുള്ള (പയാണം സുഗമമാകൂ...

                              പക്ഷേ..............താനുമൊരമ്മയല്ലേ?

   ഒരമ്മയുടെ ആഴമറ്റ ഹൃദയക്കടലില്‍, കടലിന്‍റെ നീലഛായയില്‍ ചുവപ്പു രക്തം കട്ടപിടിച്ചു നിന്നത് മകനറിഞ്ഞോ?

                                 അറിഞ്ഞെങ്കിലും കണ്ടില്ലെന്നു നടിച്ചോ?
ഇപ്പോള്‍  പകല്‍ക്കിനാവുകളെല്ലാം മകനെക്കുറിച്ച് മാ(തം.

                              കാറ്റില്‍ കതക് ചാരിയടയുമ്പോള്‍, പിന്നാമ്പുറങ്ങളില്‍ നാല്ക്കാലികള്‍ കുളമ്പുകളമര്‍ത്തുമ്പോള്‍, കരിയിലകളിള്‍ പാദങ്ങള്‍ അമര്‍ന്ന് ഞെരിയുമ്പോള്‍, ഉണ്ണുമ്പോള്‍, ഉറങ്ങുമ്പോള്‍ മകനതാ  വന്നു എന്ന തോന്നല്‍.

                                 ആകപ്പാടെ ഒരു എരിപൊരിച്ചില്‍!....

മകനേ .......ഇത് നിനക്ക‍ായ് മാ(തം.!!

തെങ്ങോലകള്‍ കാറ്റുമായി കിന്നാരം പ റയുന്നതും ഭൂമിയും ആകാശവും രഹസ്യങ്ങള്‍  കൈമാറുന്നതും നിന്നെക്കുറിച്ചാണ്.

                            മകനേ..................നിന്നെക്കുറിച്ചു മാ(തം.........          

                           ശരത്ക്കാല സൗന്ദര്യം ആകാശവിതാനത്ത് (പത്യക്ഷമാകുമ്പോള്‍, (പഭാതത്തില്‍ പനിനീര്‍മൊട്ടുകള്‍ വിടര്‍ന്നു വിലസുമ്പോള്‍  ഈ അമ്മയുടെ സ്നേഹവസന്തം...

                        മകനേ................നിനക്കായി മാ(തം.................        

                           

ബന്ധനം



                     വിവേക് അതായിരുന്നു  അവന്‍റെ പേര്. അമലഎന്നത് അവളുടേതും.

                      വിവേക്  അവളെത്തന്നെ നോക്കിയിരുന്നു.അമലയെ. കണ്‍മഷി പടരാത്ത അവളുടെ കണ്ണുകളില്‍ത്തന്നെ. കവിത വിരിയുന്ന അവളുടെ   കുഞ്ഞുകണ്ണുകള്‍ വിടരുന്നതും കാത്ത്.

                       അലക്ഷ്യമായി പുറത്തെ കാഴ്ചകള്‍ കണ്ടിരുന്ന  അമല പെട്ടെന്നാണ്
അവനെ (ശദ്ധിച്ചത്. അവളെത്തന്നെ നോക്കിയിരിക്കുന്ന വിവേകിനെ.

                         നോക്കുവാനല്ല, കാണുവാനായിരുന്നു   അവനേറെ ഇഷ്-

      ടം.  അതവന്‍റെ കണ്ണിന്റെ ചേതനയെ  ഉദ്ദീപിപ്പിക്കുന്നതായി െഅവള്‍ക്ക് തോന്നി.അവന്‍റെ (പണയത്തിന്‍റെ തീ(വത അവന്‍റെ സമൃദ്ധമായ താടിരോമങ്ങളില്‍ (പതിഫലിക്കുന്നതായും.

                        അവന്‍റെ വാചാലത സ്ഫടിക പാ(ത്തില്‍ ഉരുണ്ടു വീണ പളുങ്കുഗോട്ടികളെപ്പോലെ അമലയ്ക്കു തോന്നി.  പക്ഷേ.....അതവളുടെ മനസ്സിന്‍റെ ഭിത്തികളെ കൊത്തിപ്പറിക്കുന്നതു പോലെ വിമ്മിട്ടപ്പെടുത്തി.

                          ബന്ധനങ്ങളില്ലാത്ത മനസ്സില്‍ (പണയം തഴച്ചു വളരും.  പക്ഷേ സ്നേഹബന്ധനങ്ങള്‍ തീര്‍ത്ത  ചങ്ങലയില്‍ കൊളുത്തിയിട്ടിരിക്കുന്നു. ആ കൊളുത്തിനെ അഴിച്ചു മാറ്റാന്‍ അവള്‍ക്കാവില്ല. അവന്‍റെ (പണയക്കടലില്‍ മുങ്ങിത്തപ്പി മുത്തുകള്‍  കോര്‍ത്തെടുക്കാനും.

                          അവന്‍റെ (പണയം അമലയുടെ മനസ്സില്‍ ഒരു വിങ്ങലായി. വിമ്മിട്ടമായി. കാരണം  അവള്‍ മറ്റൊരാളുടെ  ഭാര്യയായിരുന്നു......................







സ്റ്റോപ്പ്

              യാ(ത  ചെയ്യുമ്പോള്‍ തനിക്കായി താമസിക്കാന്‍ കിട്ടുന്നൊരിടം എങ്ങനെയുള്ളതാവുമെന്ന് വിനയന്‍ ചിന്തിച്ചു.  എന്തായാലും തന്‍റെ സ്വഭാവ രീതികളും ശീലങ്ങളും അറിയാവുന്ന തന്‍റെ സുഹൃത്ത് തരപ്പെടുത്തിത്തരുന്ന ഒരിടം ഒരിക്കലും മോശമാകാന്‍ തരമില്ല.

              പരിഷ്കാരങ്ങളുടെ പൊയ്മുഖങ്ങളില്ലാതെ,നാഗരികതയുടെ  നാട്യങ്ങളില്ലാതെ ആകാശത്തിന്‍റെയും ഭൂമിയുടെയും ഭംഗി നുണഞ്ഞ് ജീവിക്കാനിഷ്ടപ്പെടുന്ന  തന്നെക്കുറിച്ച് തന്‍റെ സുഹൃത്ത് അജയന് നന്നായിട്ടറിയാം..

               ഒരിടത്തുനിന്ന് വേറൊരിടത്തേയ്ക്ക് തന്‍റെ (പയാണം തുടരുകയാണ്. ഒരു കവിയ്ക്ക് തന്‍റെ സൃഷ്ടികള്‍ മാ(തമാണ് വലുത്..ജീവിതത്തിലെ സുഖഭോഗങ്ങളോ (പലോഭനങ്ങളുടെ കുരുക്കുകളോ ആഡംബരങ്ങളുടെ പറുദീസകളോ  ഒന്നും തന്നെ, തന്നെ സംബന്ധിച്ചിടത്തോളം ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യങ്ങളാണ്.

               നീല മേഘങ്ങളുടെ ചിറകിലേറി പറക്കാന്‍ കൊതിക്കുന്ന മഴത്തുമ്പികള്‍
പോലെയുള്ള മനസ്സ് വേറൊന്നിലും (ശദ്ധിച്ചിരുന്നുമില്ല.

               യാ(തക്കിടയില്‍ എന്തെല്ലാം കാഴ്ചകള്‍!!!!!!
                മനസ്സില്‍ നിന്നും അടര്‍ത്താന്‍ പറ്റാത്തവ!
ഒരു തൂവല്‍സ്പര്‍ശം പോലെ തഴുകിത്തലോടി കടന്

                 ഒരു പച്ചയായ മനുഷ്യന്‍റെ വികാരങ്ങള്‍, വിക്ഷോഭങ്ങള്‍ തനിക്കുമുണ്ടല്ലോ? ഒരു കവിയാണെന്നു കരുതി അതൊന്നും തന്നെ സ്പര്‍ശിക്കാതിരിക്കില്ലല്ലോ? എന്നാലും താന്‍ എല്ലാം കണ്ടില്ലെന്നു നടിച്ചേ പറ്റൂ. തന്‍റെ ദൗത്യം അതാണ്.  അതുകൊണ്ടാണല്ലോ തന്നെ പോറ്റിവളര്‍ത്തിയ
അമ്മയേയും അച്ഛനേയും സ്നേഹബന്ധങ്ങളേയും എല്ലം ഉപേക്ഷിച്ച് ഒരിടത്തു നിന്നും മറ്റൊരിടത്തേയ്ക്കുള്ള (പയാണമാരംഭിച്ചത്.

                 (പകൃതിയുടെ ഗന്ധമുള്ള  ഇളങ്കാറ്റ് വന്നു.  അതിന് മഞ്ഞിന്‍റെ കുളിര്‍മയുണ്ട്.

                            വിനയനോര്‍ത്തു.

                   തറവാട്ടിലെ ഏക ആണ്‍തരി. ശക്തമായ വിലക്കുകള്‍. കൈ വളരുന്നോ കാല്‍ വളരുന്നോ എന്നു നോക്കി  വളര്‍ത്തിയ അച്ഛനും അമ്മയും.  കാക്കയും പരുന്തും  റാഞ്ചാതെവളര്‍ത്താന്‍ എ(ത  ‍ പാടുപെട്ടു. മറ്റുള്ളവരുമായി ചങ്ങാത്തം കൂടാന്‍ അനുവദിക്കാതെ  സമൂഹത്തില്‍ നിന്നും  വേര്‍തിരിച്ച് ഏകാകിയാക്കിയത് ഈ പശ്ചാത്തലമാണ്.. അത് കരുത്തും ഒപ്പം ദൗര്‍ബല്യവുമായി.  ഗുണമോ ദോഷമോ എന്നൊന്നും അന്ന് ചിന്തിച്ചില്ല.സ്വന്തം തട്ടകംമെച്ചപ്പെടുത്താനുള്ള
വഴികള്‍ മാ(തം കണ്ടെത്തി.അമ്മയേയോ അച്ഛനേയോ ആരെപ്പറ്റിയോ  ചിന്തിച്ചില്ല.

                      പക്ഷേ,......,ഈ യാ(തയില്‍ എവിടെയോ വച്ച് മനസ്സിന്‍റെ ശൂന്യതയില്‍ ഒരു വിങ്ങല്‍.

                       വഴിയില്‍ താന്‍ തന്‍റെ അമ്മയെ കണ്ടോ?

ഗതാഗതക്കുരുക്കുകള്‍ നിയ(ന്തിക്കുന്ന (ടാഫിക് പോലീസുകാരന്‍റെ സിഗ്നല്‍ ബോര്‍ഡിലെ സ്റ്റോപ്പ്  സിഗ്നല്‍ പോലെ ഒരു സ്റ്റോപ്പ് സിഗ്നലും പിടിച്ചു കൊണ്ട് പരസ്പര ബന്ധമില്ലാതെ പുലമ്പുന്ന സ്(തീയ്ക്ക് തന്‍റെ അമ്മയുടെ  ഛായയില്ലേ?

                           തന്‍റെ ഇടത്താവളത്തിലെത്തി.

ജനലിന്‍റെ പാളികള്‍ മലര്‍ക്കെ തുറന്നപ്പോള്‍ കൂട്ടം കൂടി സൊറ പറഞ്ഞിരുന്ന തെക്കന്‍കാറ്റ് മുറിയിലേയ്ക്ക് അടിച്ചു കയറി.            

                           ഹായ്.....എന്തൊരു സുഖം....

തന്‍റെ സുഹൃത്തിന്‍റെ സെലക്ഷന്‍ മോശമായിട്ടില്ല.. വേനലറുതിയില്‍ചുട്ടുപൊള്ളുന്ന ചൂടു വായുവില്‍ നിന്നൊരു മോചനം.

                            പലപ്പോഴും മനസ്സിന്‍റെ പിരിമുറുക്കങ്ങളില്‍ നിന്നും മോചനം തേടുന്നതും ഇതുപോലെ (പകൃതി പകര്‍ന്നു തന്ന   ഊര്‍ജ്ജ(സോതസ്സുകളായിരുന്നല്ലോ?

                       വിനയന്‍ ഓര്‍ത്തു..... വീണ്ടും............വീണ്ടും

                        മനസ്സില്‍ ദുഃഖത്തിന്‍റെ കറുത്ത പൂക്കള്‍ വിരിയുന്നു. അനിശ്ചിതമായ യാ(തകള്‍ക്കൊടുവില്‍ഇവിടെയെത്തി. മോഹങ്ങളുടെ നിലാവില്‍ നിറുത്തി ഉഷ്ണജലം  ചൊരിയുകയാണ്.

എല്ലാം ഉപേക്ഷിച്ച് എല്ലാറ്റിനോടും യാ(ത പറയുക. അനന്തമായ  യാ(തയുടെ                         ആദ്യത്തെ കാല്‍വയ്പ്.

                                 വേണ്ട.  എന്ത്  മണ്ടത്തരമാണിത്.?

സര്‍ഗധനനായ  ഒരു ചെറുപ്പക്കാരന്‍ ഇങ്ങനെ ചിന്തിക്കാന്‍ പാടില്ലല്ലോ?

                             തന്‍റെ സൃഷ്ടികളുടെ പൂര്‍ണതയെപ്പറ്റി ചിന്തിച്ച്  വിനയന്‍ കിടക്കയിലേയ്ക്കു വീണു..............

ഇവരോടു നീ പൊറുക്കേണമേ

യാ അല്ലാഹ്
                    ഇവരോടു നീ പൊറുക്കേണമേ,
                     നീ ലാകാശത്തി ലെ പൂര്‍ണനിലാവില്‍
                     നിര്‍ദയമായി വിഷം പുരട്ടിയവര്‍
                      കരളില്‍ ചിതറിയ ചോരത്തുള്ളിയില്‍
                      ചെമ്പരത്തിപ്പുവിന്‍ ഭംഗി  നുണഞ്ഞവര്‍

മനസ്സറ തുറന്നിട്ടും മനസ്സറിയാതെ
നെറുകയില്‍ ഉഷ്ണജലം ചൊരിഞ്ഞവര്‍
പെണ്ണുടല്‍ ആശയില്‍ മാംസം തൂക്കി വിറ്റവര്‍
മതിയും കൊതിയും കൊമ്പു കോതി
രക്തബന്ധങ്ങള്‍ കുഴിച്ചിട്ടവര്‍

യാ അല്ലാഹ് ഇവര്‍ക്കു നീ പൊറുത്തുകൊടുക്കേണമേ.

                         പകല്‍ മാന്യത തന്‍ശവക്കുനയില്‍
                         സദാചാരത്തിന്‍ കാവലാളായവര്‍
                          ഇരുളിന്‍റെ മറപറ്റി പിഞ്ചു ബാല്യത്തിന്‍
                          മടിക്കുത്തഴിഞ്ഞപ്പോള്‍
                          ഇരുട്ടിന് നീലിമ നല്കിയ
                           സൃഷ്ടാവിന് നന്ദിയര്‍പ്പിച്ചവര്‍

വികാരത്തിന്‍റെ കൊടുങ്കാറ്റുകള്‍
തകര്‍ത്തിട്ട തണുത്ത മേനിയില്‍
അനപ്പിന്‍റെ അളവ് നോക്കിയവര്‍

യാ അല്ലാഹ്  ഇവര്‍ക്കു നീ പൊറുത്തു കൊടുക്കണമേ.

                             കത്തുന്ന പന്തങ്ങള്‍ കുത്തിത്തിരുകി
                             മാതൃത്വത്തിന്‍റെ ഉപ്പും മധുരവും വറ്റിച്ചവര്‍
                             പരിഹാസത്തിന്‍റെ വിഷക്കത്തികള്‍ കൊണ്ട്
                             പൊക്കിള്‍ക്കൊടി മുറിച്ചവര്‍
                             കാട്ടുപച്ച പോലെ ചവിട്ടിയരച്ച്
                              കനവുകള്‍ ചൂഴ്ന്നെറ്ഞ്ഞവര്‍

ഇവര്‍ക്കു വേണ്ടി പൊറുക്കലിനെ തേടിയില്ലെങ്കില്‍
ഞാനും വെട്ടാന്‍ വന്ന പോത്തും തമ്മില്‍ എന്താ ഭേദം...
ഇതൊരു മുറിവേറ്റ പതിതന്‍റെ
മനമുരുകും തേട്ടമാണ്
പൊറുക്കണേ യാ അല്ലാഹ്.................
            

Monday, 26 November 2012

അര്‍ത്ഥാന്തരം

                                    മെന്‍റല്‍ സാനിട്ടോറിയത്തിലെ ജനല്‍പ്പാളിയിലെ വൃത്തിയുള്ള കര്‍ട്ടന്‍ വകഞ്ഞു മാറ്റി യാമിനി പുറത്തേയ്ക്കു   നോക്കി. മുറ്റത്തെ പടര്‍ന്നു പന്തലിച്ച കിളിമരത്തില്‍ ബോഗണ്‍വില്ല  പൂത്തുലഞ്ഞു കിടക്കുന്നു.  അതിന്‍റെ ഭംഗി  ആസ്വദിച്ചു കൊണ്ട് കുറേ നേരം യാമിനി അവിടെത്തന്നെ നിന്നു.

                                    താഴെ ഒരു അറ്റന്‍ഡര്‍ അവിടത്തെ അന്തേവാസിയായ ഒരു
മനോരോഗിയെ കീഴ്പ്പെടുത്തി  തന്‍റെ   വരുതിയിലാക്കി സെല്ലില്‍  കടത്താനുള്ള
(ശമത്തിലാണ്.          

                                    അടുത്തു നിന്നിരുന്ന  ആ സ്(തീ ആ രോഗിയുടെ  ഭാര്യയാണെന്നു തോന്നുന്നു. അവരോടു അറ്റന്‍ഡര്‍ തട്ടിക്കയറി.

                   ഞാനപ്പോഴേ പറഞ്ഞില്ലേ? സെല്ലില്‍ നിന്നും  പുറത്തിറക്കണ്ടായെന്ന്.
പുറത്തിറക്കിയാലുള്ള ബുദ്ധിമുട്ട് കണ്ടല്ലോ?.  നിങ്ങള്‍ നോക്കിക്കൊള്ളാമെന്നു
പറഞ്ഞതുകൊണ്ടാ  ഞാനതിന് സമ്മതിച്ചത്.

                              ഇപ്പോള്‍ എന്തായി?

                     അറ്റന്‍ററുടെ ദേഷ്യം മുറ്റിയ വാക്കുകളും തന്‍റെ ഭര്‍ത്താവിനെ  മെരുക്കിയെടുക്കാന്‍ പെടുന്ന പാടും കണ്ടിട്ട്  ആ സ്(തീയ്ക്ക് ശബ്ദിക്കാനേ കഴിഞ്ഞില്ല.  അവരുടെ ദയനീയാവസ്ഥയും നില്പും കണ്ടപ്പോള്‍യാമിനി
ചിന്തിച്ചു പോയി.

                        തന്‍റെ അവസ്ഥയും ഇതില്‍ നിന്നും വിഭിന്നമായിരുന്നില്ലല്ലോ?

പരീക്ഷണങ്ങളുടെ സൂഷ്മനാളികളിള്‍ തിളച്ചുയരാന്‍ വിധിച്ച എന്നെപ്പോലെ ,
ആസ്(തീയുടെ ഭര്‍ത്താവിനെപ്പോലെ , ഈ സാനിറ്റോറിയത്തിലെ മറ്റ് അന്തേവാസികളുടെ ഗതി.

                     പൊറുക്കാനാവാത്ത അവഗണനകള്‍, (കൂരമായ പെരുമാറ്റം, സഹതാപത്തോടെയുള്ള നോട്ടം.  എല്ലാം അതിജീവിക്കാന്‍ എനിക്കോ ഇയാള്‍ക്കോ  മറ്റുള്ളവര്‍ക്കോ കഴിയോ? ഇനി.....

                     താല്ക്കാലികമായ ഒരു വിരാമം തനിക്കിപ്പോള്‍. ...
 അയാള്‍ക്കോ?
                     
                      അഗ്നിപരീക്ഷകളുടെ മായാത്ത വടുക്കള്‍ മനസ്സില്‍........ കാലുകള്‍ വഴുതി  വീണു പോയി.  എല്ലാറ്റിനും കാരണം താന്‍ മാ(തമാണോ? ഓരോ വീഴ്ചയിലും ഓരോ പതനത്തിലും തന്നെ പിടിച്ചുയര്‍ത്തിയിട്ടുണ്ട്. സ്നേഹത്തിന്‍റെ
അദൃശ്യമായ കരങ്ങള്‍..

                        ആ താങ്ങ് നഷ്ടപ്പെട്ടെന്നോര്‍ത്തപ്പോള്‍ എവിടെയോ വിങ്ങല്‍.
(പതികരണമില്ലാതെ, (പതീക്ഷയില്ലാതെ മനസ്സിനെ പാകപ്പെടുത്താന്‍ (ശമം.
                         
                       ഓര്‍മ്മകല്‍ വഴിതെറ്റുന്നു.  കാലത്തിന്‍റെ പുസ്തകത്തിലെ  അക്ഷരത്തെറ്റുകള്‍ പോലെ. തിരുത്താവുന്നതേയുള്ളൂ. അതിനുള്ള പ്രേരണകള്‍
അധികമുണ്ട്..  സഫലമാകാത്ത മോഹങ്ങള്‍.. .  മ‍ഞ്ഞുതുള്ളി പോലെ ക്ഷണികം..

                         വിശാലമായ കടല്‍പ്പരപ്പു പോലെ ജീവിതം.. പക്ഷേ, അവഗണനയുടെ വേനല്‍പ്പുറങ്ങള്‍...... ..  വറുതിയുടെ  മഴക്കാലം അപമാനിതന്‍റെ കൈപ്പുസ്തകത്തില്‍ ചോരപ്പാടുകള്‍  മാ(തം സൃഷ്ടിക്കുന്നു.  നഷ്ടപ്പട്ടതെന്തോ തിരയുന്ന  മനസ്സിന്‍റെ ഈ  മായക്കണ്ണാടി  എവിടെയാണ്  അവസാനിക്കുക?

                           അതിന്‍റെ കാഴ്ചപ്പുറങ്ങള്‍ എന്നെ  വല്ലാതെ നൊമ്പരപ്പെടുത്തുന്നു.

                                                   വയ്യ.......എന്ക്കു വയ്യ.......

 അനുഭവങ്ങള്‍ കടല്‍പ്പരപ്പിലെ   തിരമാലകള്‍ പോലെ.  അവ പൊട്ടിച്ചിരിച്ചും
തേങ്ങിക്കരഞ്ഞും കടന്നു വരും. ഒടുവില്‍ എല്ലാ തിരയും അടങ്ങുമോ?
                                           
                                                    കടല്‍ ശാന്തമാവുമോ?

                            ഓര്‍മ്മകളില്‍  നിന്നും തിരികെ  വന്നപ്പോള്‍ ആ സ്(തീയുടെ  ഭര്‍ത്താവിന്‍റെ സെല്ലില്‍ നിന്നും കേട്ട  പാട്ടില്‍  ലയിച്ചവള്‍ നിന്നു..
                           
                             നീലാകാശത്തെ മിന്നും താരകമേ,
                             വരില്ലേ നീ, എന്നെപ്പുണരാന്‍
                             വരില്ലേ നീ വരില്ലേ നീ....വരില്ലേ നീ.....................


                          

വിധി

          ചന്തയ്ക്കടുത്തുള്ള കവലയില്‍ ബസ് നിറുത്തി.  ആളുകള്‍ തിരക്കിട്ടിറങ്ങി. ചന്തയ്ക്കു സമീപം വഴിവാണിഭക്കാര്‍ അവരുടെ സാധനങ്ങള്‍ക്ക് ഇല്ലാത്ത മഹിമ പറഞ്ഞ് വില പേശുകയാണ്.  വില തുച്ഛം ഗുണം മെച്ചം എന്ന ശൈലിയില്‍ കസ്റ്റമേഴ്സിനെ പാട്ടിലാക്കുകയാണവര്‍..
           
            പെട്ടെന്ന് ആ കാഴ്ച കണ്ടു. പര്‍ദ്ദയണിഞ്ഞൊരു സ്(തീ കാല്‍കൊണ്ടു ച(കം കറക്കി കത്തികള്‍ക്ക് മൂര്‍ച്ച കൂട്ടുന്നു.

            വാ ....ചേച്ചീ...നല്ല മൂര്‍ച്ചയുള്ള കത്തിയാ.  വീട്ടിലെ കത്തിക്കു മൂര്‍ച്ച പോരെങ്കില്‍ ഇതില്‍ നിന്ന് ഒന്ന് വാങ്ങൂ.. പത്തു രൂപയേയുള്ളൂ.

            അണ്ണാ......അണ്ണാ ഒരു കത്തി വാങ്ങിയിട്ടു പോ, നല്ല മൂര്‍ച്ചയുള്ള കത്തിയാ. മലപ്പുറം കത്തിയേക്കാള്‍ മൂര്‍ച്ചയാക്കിത്തരാം.
     
             കത്തി വില്‍ക്കുന്ന സ്(തീയിലേയ്ക്ക് അവളുടെ മിഴികള്‍ ചെന്നെത്തി.

             ഈ ശബ്ദം എവിടെയോ കേട്ടിട്ടുണ്ടല്ലോ. അവള്‍ ഓര്‍മകളുടെ നീര്‍ച്ചാലില്‍ മുങ്ങിത്തപ്പി.  എവിടെയാണ് ഈ മുഖം കണ്ടിട്ടുള്ളത്?.  എവിടെയാണ് ഈ  സ്വരം കേട്ടിട്ടുള്ളത്?
     
             അവള്‍മനസ്സിന്‍റെ വാതായനങ്ങള്‍ മലര്‍ക്കെ തുറന്നിട്ടു.  നിശ്ചല തടാകം പോലെ ചൈതന്യശുന്യമായ ബാല്യവും കൗമാരവും അവള്‍ ഓര്‍ത്തു.

             വീടിന്‍റെ അകത്തളങ്ങളില്‍ ഒതുങ്ങുന്ന അമ്മ.  ബധിരനും മൂകനുമെങ്കിലും സദാ കൃഷിയിടങ്ങളില്‍ ജോലി ചെയ്ത് കുടുംബം പോറ്റാന്‍ പാടുപെടുന്ന അച്ഛന്‍. ...., സ്നേഹവാത്സല്യങ്ങള്‍ കൂടുതല്‍ അനുഭവിയ്ക്കാന്‍ ഭാഗ്യമുള്ള ചേച്ചി .തനിക്കിളയ  രണ്ട് അനിയന്‍മാര്‍....,  ഇതിനിടയില്‍  ഒറ്റപ്പെട്ട  നിശബ്ദ ജീവി, താന്‍. . എവിടെയും ഒറ്റപ്പെടുത്തലുകളും   കുറ്റപ്പെടുത്തലുകളും...

               ജീവിതത്തില്‍ അശാന്തിയുടെ യാ(തകളില്‍ ഏകാകിയാവുമ്പോള്‍ സ്നേഹം കിനിയുന്ന ഒരു വാക്ക്, ഒരു നോക്ക്,. എന്തു കൊതിയായിരുന്നു.  എല്ലാം സ്വന്തമാക്കണമെന്നുള്ള മോഹം ഉള്ളിലൊതുക്കിക്കഴിഞ്ഞ ജീവിതം.

                പഠിപ്പും പ(താസുമുള്ള കാശിന് പഞ്ഞമില്ലാത്ത വീട്ടിലെ ഏക പെണതരി. രണ്ടു സഹോദരങ്ങള്‍ക്കും കൂടി  ഒരേ അനിയത്തി.  ഉപ്പായുടെയും ഉമ്മായുടെയും സ്നേഹഭാജനം. അവള്‍..... .... ................................................, ഷാഹിന..

                  പക്ഷേ .....  കൊടുങ്കാറ്റിന്‍റെ  നടുവിലെ ഗോപുരം പോലെ  അവളൊരു (പണയം കെട്ടിപ്പൊക്കി.  മനസ്സില്‍ മാ(തം ഒതുങ്ങാത്ത  (പണയം... ഒരു ഒളിച്ചോട്ട
ത്തിലൂടെ അതിന് സാഫല്യം കണ്ടെത്തി.  മനസ്സ് വിഷമിച്ചു. അരുതെന്നു പറഞ്ഞിട്ടും അവള്‍ക്കരുതാത്തതായ ബന്ധത്തിലേയ്ക്ക്  വഴിവിട്ടു പോയപ്പോള്‍  ഒളിച്ചോട്ടം മാ(തമായിരുന്നു  അവളുടെ  ഏക പോംവഴി.

                    ജീവിതയാ(തയില്‍ ക്ളേശങ്ങള്‍   ചുമക്കാത്തവരായി  ആരുണ്ട്?  ഭൂതകാലത്തിലെ കളേശങ്ങള്‍  അതിന്‍റെ അറയില്‍ സൂക്ഷിക്കുക, ജീവിതം സുഖമുള്ളതാക്കുക, അതിനായി  താന്‍ വാശിയോടെപഠിച്ചു.  അഞ്ജാതമായ ശക്തിയുടെ  തുണയാകാം  വളരെ നല്ല രീതിയില്‍ മെച്ചെപ്പെട്ട ഉദ്യോഗം തന്നെ തേടിയെത്തി.

                   കാലം കഴിഞ്ഞു.  ഷാഹിനയും  (പണയവും ഒളിച്ചോട്ടവും  മനസ്സില്‍ നിന്ന് മാഞ്ഞുപോയി.
             
                     ഇന്നിപ്പോള്‍ അവളെ  ഇവിടെ ഈ  അവസ്ഥയില്‍ കണ്ടപ്പോള്‍  തളര്‍ന്നു പോയി.  അവള്‍ക്കെന്താവും സംഭവിച്ചിട്ടുണ്ടാവുക?

                     ഇവിടെ-  ഈ സ്റ്റോപ്പില്‍ താനും  ഇറങ്ങുന്നു.

                     ആകാശത്തില്‍ പരുന്തുകള്‍  വട്ടമിട്ടു പറക്കുന്നു. സൂര്യന്‍റെ  ശക്തി കൂടിക്കൂടി   വരുന്നു.  അവള്‍  ഷാഹിനയുടെ അടുത്തേക്കു  ചെന്നു.

                    ദാ....ചേച്ചീ.... ഈ കത്തിക്കു പത്തുരൂപയേ വിലയുള്ളൂ.. ദാ..... ഇത്  ഇരുപത്... നല്ലമൂര്‍ച്ചയുള്ള  കത്തിയാ...അവളുടെ ദൃഷ്ടികള്‍ തന്നില്‍ പതിഞ്ഞു.
വീണ്ടും പറയാന്‍  വന്ന വാക്കുകള്‍  തൊണ്ടയില്‍ തടഞ്ഞിട്ടെന്ന പോലെ മിഴിച്ചു നിന്നു.

                   ഓര്‍മ്മകള്‍ ഇരുണ്ടും (പകാശിച്ചും ജീവിതമാകെ  നിറഞ്ഞു നില്‍ക്കുന്നു. മേഘപാളികള്‍ക്കിടയിലൂടെ തെളിഞ്ഞും പിന്നെ മറഞ്ഞും  യാ(ത ചെയ്യുന്ന സൂര്യനെപ്പോലെ  കാലം..

                                        ഷാഹിന .....നീയിവിടെ?

                        യാദൃശ്ചികതകളായിരുന്നു ജീവിതത്തിലേറെയും. കൊടുങ്കാറ്റിനിടയിലാണെങ്കിലും  അവള്‍ കെട്ടിപ്പൊക്കിയത്   (പണയത്തിന്‍റെ  ദന്തഗോപുരങ്ങളാണെന്ന് അവള്‍ വിശ്വസിച്ചു.  (പണയസാഫല്യംനേടിയ
പ്പോള്‍ നഷ്ടപ്പെട്ട ബന്ധങ്ങളും  സ്നേഹങ്ങളും വാത്സല്യങ്ങളൊന്നും നഷ്ടമായി  തോന്നിയില്ല. പകരം  ആശിച്ചത് കിട്ടിയ സന്തോഷമായിരുന്നു.

                        പക്ഷേ....... എല്ലാം പെട്ടെന്ന് തകര്‍ന്നടിഞ്ഞു.   ദന്ത ഗോപുരം  നിലംപൊത്തി ദൂരേയ്ക്കു ചിതറി.  ഒരിയ്ക്കലും ഒരുമിപ്പിക്കാന്‍ കഴിയാത്ത
വിധം.  അവളുടെ അന്‍വറിനെ വിധി അവളില്‍ നിന്നും  തട്ടിപ്പറിച്ചു.  കാന്‍സറിന്‍റെ രൂപത്തിലായിരുന്നു  വിധിയെന്ന  വില്ലനെത്തിയത്..ഉള്ളതെല്ലാം വിറ്റ് പെറുക്കി   ചികില്‍സിച്ചു.  പക്ഷേ.......

                     നിനക്കീ ...ജോലി  എങ്ങനെ?.... തന്‍റെ ചോദ്യം അവസാനിപ്പിക്കുന്നതിന് മുമ്പ്  തന്നെ  അവ ഉത്തരം തന്നു
                       വേറൊരു ജോലിയും  അറിയില്ല. ഞാന്‍  താമസിക്കുന്ന വീടിന്‍റെടുത്ത്  ഒരു കൊല്ലപ്പണിക്കാരന്‍റെ കുടുംബമാണ് താമസിക്കുന്നത്.
അവരുടെ പണിശാലയും   അതിനടുത്താണ്.  അന്‍വറിന്‍റെ മരണശേഷം  വെറുതെയിരുന്നപ്പോള്‍ ഞാന്‍ പഠിച്ചെടുത്ത തൊഴിലാണിത്..

                      ഏതു തൊഴിലിനും അതിന്‍റേതായ  മാന്യതയില്ലേ?  െഎനിക്കതു മതി.
അവള്‍ പറഞ്ഞു നിറുത്തി. അടുത്തയാളിനെ വസ്തു വില്‍ക്കുന്നതിലേയ്ക്ക് അടുപ്പിക്കാന്‍  (ശമിച്ചു.

                      ദാ ....കത്തിയേ....നല്ല മൂര്‍ച്ചയുള്ള കത്തി, മലപ്പുറം കത്തിയേക്കാള്‍ മൂര്‍ച്ചയുള്ള കത്തി...

                     അവള്‍ ഓര്‍ത്തു നിന്നു പോയി. വിധിയുടെ (കൂരത.  ഇതില്‍ നിന്നും മോചനമില്ലേ ആര്‍ക്കും...?

Sunday, 25 November 2012

അമ്മത്തൊട്ടില്‍

എന്നുമെന്‍ മനസ്സിന്‍ മരുപ്പച്ചയില്‍
വിങ്ങലായ് വീണുടഞ്ഞ കിനാവുകള്‍
എന്നുമെന്‍ ഹൃത്തില്‍ സ്നേഹമായ്
വാത്സല്യമായ് എന്‍ കുരുന്നുകള്‍
                       
                      ഇന്നിതോ കൈകാലിട്ടടിക്കുന്നു
                      ഓടയില്‍, മാലിന്യക്കൂമ്പാരങ്ങളില്‍
                      കുറ്റിക്കാടുകളില്‍,തോട്ടിറമ്പുകളില്‍
                      ഉറുമ്പരിച്ചിറങ്ങും പഴന്തുണിക്കെട്ടിനുള്ളില്‍

അമ്മ തല്‍ മാറില്‍ പറ്റിക്കിടക്കുമ്പോല്‍
പറ്റിക്കിടക്കുന്നു അഴുക്കു ചാലുകളില്‍
മുലപ്പാല്‍ കുടിക്കുന്നതിന്‍  പകരമായ്
നുണയുന്നതോ, ഓടയില്‍ നിന്നു മലിനജലം

                      നായ്ക്കളും പിന്നെലികളും
                       ആ(കമിച്ചെത്തും മൃദുല മേനിയെ
                       വലിച്ചിഴച്ചുപോം നിരര്‍ത്ഥകമീ
                       ലോകം വിട്ടനന്തമാംപരമവി(ശമ സ്ഥലത്തേക്കായ്

കനം തൂങ്ങും ഇരുട്ടില്‍ വിണ്ണിന്‍റെ
തെളിമ മായുന്ന അര്‍ദ്ധരാ(തിയില്‍
പൊതിഞ്ഞ കമ്പിളിയില്‍ വീണുടയുന്നു
പെറ്റ നോവും ആത്മാവിന്‍ ഒരു തുള്ളിക്കണ്ണീരും

                          മൊട്ടിടും ഗര്‍ഭപാ(തത്തില്‍ത്തന്നെ
                         കുരുതി കഴിച്ചിടും കുരുന്നിന്‍ജീവനെ
                          അനാഥമാക്കും തന്‍ താതനുമമ്മയും
                          അറിയുന്നുവോ ഈ ആത്മാവിന്‍ നൊമ്പരം

തനിക്കുമവകാശമീ ഭുവനമെന്നും
അറിയുന്നില്ലേ തന്‍ ജനിത്വനേ
എന്തു കുറ്റം ചെയ്തു ഞാനീ കൊടും-
പാതകമിതേറ്റുവാങ്ങാന്‍

                            (പണയമധുരത്തിന്‍ മാ(ന്തിക സ്പര്‍ശത്താല്‍
                             പങ്കുവയ്ക്കുമാ സുന്ദര വേളയില്‍
                             അറിയാതെ വിടര്‍ന്നൊരു കുരുന്നുമൊട്ടിനെ
                             കശക്കിക്കരിഞ്ഞു നീ ഗര്‍ഭാ(തത്തില്‍

ചപലലോകത്തശാന്ത ചിത്ത-
മതിഥിയായ്ത്തുടരുന്ന മര്‍ത്യാ നീ
പെണ്‍(ബ(ഭൂണമായതോ കുറ്റം ചുമത്തി-
ക്കരിക്കുന്നതോ ജീവന്‍റെ തുടിപ്പിനെ
 
                             താതന്‍ തന്‍ സ്നേഹലാളനം
                              ചുരത്തി നല്‍കും സുഖവും തൃപ്തിയും
                             കാമസുഖമായ് കാണും മകളിലായ്
                              പിറന്നു വീഴുന്നു ഉദരത്തില്‍ ശാപ-
                              വിത്തായ് വിതച്ചൊരു വിഷക്കനിയായ്

ദുരിതപൂരിത സ്ഥിതിയില്‍ നീറി-
ക്കരഞ്ഞുകൊണ്ടതിന്‍ കഴുത്തില്‍
മുറുക്കിക്കൊല്ലുവാനേ നിവൃത്തിയുള്ലളൂ
തികച്ചുമീ ലോകം നിരര്‍ത്ഥകമല്ലെങ്കില്‍
ചോരമണം മാറുന്നതിന്‍മുമ്പേ
വലിച്ചെറിയും പാപം ചെയ്യുവാന്‍ കഴിയില്ലൊരിക്കലും

                               മരണത്തിന്‍ കരം നമ്മെ (ഗസിച്ചിടും നേരം
                               മാലാഖക്കുഞ്ഞുങ്ങളായ് നാളെ സ്വര്‍ഗത്തില്‍
                               മനോജ്ഞമാക്കും മണിമഞ്ചലൊരുക്കി
                               മാനസത്തില്‍ നിധിപോലെ കാക്കും

ദൈവത്തിന്‍ സ്വന്തം നാട്ടില്‍
ദൈവത്തിന്‍ കുഞ്ഞുങ്ങളെ
ജീവനോടെ കാക്കും
അമ്മത്തൊട്ടിലേ, നിനക്കു നന്ദി..........
                              

Saturday, 24 November 2012

അവന്‍

അന്ന് നീ പറഞ്ഞു
(പണയത്തുന്‍ കളിവീടുണ്ടാക്കിയപ്പോള്‍
(പണയത്തിന്‍ മഞ്ചലിലേറി നീ പറഞ്ഞു,
 നീയെ(ത റൊമാന്‍റിക്

ആകാശനീലിമ കണ്കളില്‍ കണ്ടപ്പോള്‍
ചെങ്കതിരോന്‍നിറം ചുണ്ടുകളില്‍
അരുണാഭപകര്‍ന്നപ്പോള്‍ നീ പറഞ്ഞു,
നീയെ(ത സുന്ദരി

നിഷ്കളങ്കതയുടെ നാലുകെട്ടില്‍
കുടിയേറിയപ്പോള്‍
നൈര്‍മല്യത്തിന്‍  വിശുദ്ധി
തൊട്ടറിഞ്ഞപ്പോള്‍നീ പറ‍ഞ്ഞു
നീയെ(ത കളങ്കമറ്റവള്‍
കര്‍ണപുടങ്ങളില്‍ ശബ്ദം
അലയടിച്ചപ്പോള്‍
നാദത്തിന്‍ മാസ്മരികത
അനുഭവിച്ചറിഞ്ഞപ്പോള്‍ നീ പറഞ്ഞു
നീയൊരു വാനമ്പാടി
(പതിസന്ധികളില്‍ തളര്‍ത്താതെ
ധൈര്യത്തിന്‍ ശ്വാസം
ഊതിക്കത്തിച്ചപ്പോള്‍ നീ പറഞ്ഞു
നീയെ(ത ധീര.
കൊതിതീരാത്ത ജീവിതം നിന്നോടൊപ്പം
ഭൂമിയിലെ സ്വര്‍ഗം.  നീ പറഞ്ഞു

ഇന്ന് നീ പറഞ്ഞത്
(പണയം നിനക്കന്യ
സുന്ദരി, നീയൊഴികെ മറ്റെല്ലാവരും
നൈര്‍മല്യത്തിന്‍ മാറാപ്പു മാറ്റി
വിനാശത്തിന്‍ വിത്തെറിഞ്ഞവള്‍
കര്‍ണകഠോരം അലോസരം
നിന്‍ ശബ്ദം
വാക്കുകള്‍ വിനയാവുമ്പോള്‍
നീയശക്ത, നിരാലംബ
മടുത്തു പോയി ,
ഭൂമിയില്‍ നരകമീ ജീവിതം........

തടിനീ നീ സുന്ദരി

കല്‍പ്പടവിലൊറ്റയ്ക്ക് കാത്തിരുന്നപ്പോള്‍
കൂട്ടിനെത്തിയ പഞ്ചാര മണലുകള്‍
കിന്നാരം പറഞ്ഞിടും നീല ശൈലത്തില്‍ നിന്നും
കുളിരായി പതഞ്ഞൊഴുകും (പിയ തടിനീ
നീയെ(ത സുന്ദരീ..

ഇളംനാളില്‍ നിന്‍ മാറില്‍ നീന്തിത്തുടി്ച്ചു ഞാന്‍
ഉരുളന്‍ കല്ലുകള്‍ സോപ്പാക്കി തേച്ചു ഞാന്‍,
ഇളംവെയില്‍ തട്ടി വ(ജം പോല്‍ തിളങ്ങും
നിന്‍ തെളിഞ്ഞു പരന്നൊഴുകും
ചെറുതാഴങ്ങളില്‍ മുങ്ങാംകുഴിയിട്ടു ഞാന്‍
തരിമണല്‍ വാരി പൊങ്ങിയുയരുമ്പോള്‍
വൈഢൂര്യത്തിന്‍ തരികളെ തിരഞ്ഞു ഞാന്‍

കരയില്‍കരുതിവച്ചു എന്‍ ഉടുവസ്(തങ്ങള്‍
ചെറുമഴ ചാറുമ്പോള്‍  ഓടിയൊളിപ്പിച്ചു
ചാരെ ചാഞ്ഞു നില്ക്കും ചാരുമരച്ചോട്ടില്‍
നീന്തിത്തെളിഞ്ഞപ്പോള്‍ നിന്നാഴത്തില്‍ നിന്നും
പാഴ്ച്ചെടി  നെഞ്ചിലമര്‍ത്തി പൊങ്ങിയുയര്‍ന്നു ഞാന്‍

ചിറകിട്ടടിച്ചു നീന്തും മല്‍സ്യകന്യകയായ്-
ത്തീര്‍ന്നു ഞാനും നിന്നോളങ്ങളില്‍
കരപുടത്തില്‍ കോരിയെടുത്തു നിന്‍ കരുണജലം
കണിവച്ചു കണ്ണിണകള്‍ക്കു കുളിരേകാന്‍
കാട്ടുപൊന്തയില്‍ നൂഴ്ന്നു പൊന്തിപ്പറക്കും
കാട്ടുകോഴി തന്‍  ചിറകിന്‍ താളം കേട്ട്
പൊള്ളിവിറച്ചു  ഭീതിയില്‍ നിന്നു ഞാന്‍
പൊള്ളിയലച്ചാര്‍ത്തു പേപനിയായ്

എവിടെ നീയിന്നെവിടെ? എന്‍ (പിയ തടിനീ

നീ തഴുകുന്നൊരു പഞ്ചാരമണലില്‍
ചാരുത പടര്‍ത്തും  നിന്‍ ശോഭിതകിരണം
നീ പേറുന്ന വ്യഥകള്‍ പടര്‍ത്തും
കാളിമയാലോ നിന്‍ അഗാധനീലിമ.
നോക്കി നിന്നു ഞാന്‍, മുങ്ങാംകുഴിയിട്ട്
വാരിയെടുക്കും നിന്‍ പവിഴമുത്തുകള്‍
ചെറുവള്ലളങ്ങളില്‍ നിറയുമ്പോള്‍
മനം നിറഞ്ഞ് കൗതുകത്തോടെയും
അക്കരെ കടത്തുവാന്‍ കടത്തുകാരനില്ലെങ്കിലും
കൂക്കിവിളിച്ചക്കരെയെത്തിക്കാറില്ലെങ്കിലും
കണ്ടു, ഒന്നല്ല പത്തോളം കൊതുമ്പുവള്ളങ്ങളെ,
അറിഞ്ഞീല ഞാനന്ന് ജീവന്‍റെ തുടിപ്പറ്റ നഗ്നശരീരങ്ങളെ
നിന്‍ മാറിലൊളിപ്പിക്കാന്‍ വെമ്പല്‍ കൂട്ടുന്നോരെ,
നീന്തിത്തുടിച്ചാനന്ദിച്ച രണ്ടു കിടാങ്ങളെ
നിന്‍ അഗാധമാം മാറിലൊളിപ്പിച്ചു നീയൊന്നുംമറിയാതെ..............

വിധിയുടെ വിലാപകാവ്യം

അക്ഷരമുറ്റത്തെന്നും ആദ്യമായിട്ടെത്തീടുന്നു,
ആനന്ദത്തോടെയാ രണ്ടാം തരക്കാരന്‍
അല്ലലില്‍ ചിലമ്പുന്ന ദീനത കണ്‍കളില്‍
അലിവോടെ ആ(ശയം തേടും മനമതില്‍
അറിവും നിറവും അറിഞ്ഞിടാനോ,
അറിവിലുണര്‍ന്നു വളര്‍ന്നിടാനോ
അല്ലല്ല, ആ ബാലനെത്തീടുന്നു
ആഴത്തില്‍ കത്തും വിശപ്പു തീര്‍ക്കാന്‍

അക്ഷരക്കൂട്ടങ്ങള്‍ വൈരിയായി
അക്ഷരക്കളങ്ങള്‍ യുദ്ധക്കളങ്ങളായി
മാറുന്നു ബാലന്‍ തന്‍ അന്തരാളത്തില്‍
മാറുന്നു വ്യാധിയായി തന്‍ വിധിയും
പഠിക്കുന്നതെങ്ങനെ -ബാലന്‍ തിളക്കും
വിശപ്പിനാല്‍ മറന്നുപോയ പാഠങ്ങളെ

ഉച്ചക്കു വിളമ്പും ചോറിന്‍ മണവും
നാവിന്‍ തുമ്പില്‍ കിനിഞ്ഞിറങ്ങും രുചിയും
മാ(തമായി ചിന്തിച്ചീടുന്നു അക്ഷരത്തിന്‍
വരികളായ് ആ ചെറു ബാലനെന്നും

ചൊല്ലുന്നു ടീച്ചറോടായിട്ടവന്‍ ഉപ്പിട്ട-
ചോറല്പ്പം കൂടുതല് വിളമ്പുവാന്‍
തിന്നതിന്‍ ബാക്കി തന്നനുജത്തിക്കായി
കൊണ്ടു പോകണം വിശപ്പിന്‍ കാളിമ മാറ്റുവാ‍ന്‍

താതനെക്കുറിച്ചു ചോദിക്കും ടീച്ചര്‍ തന്‍
ചോദ്യത്തിനുത്തരം മറു ചോദ്യത്താല്‍ മടുപ്പിക്കും
നാളെ അവധിയെങ്ങാനുമുണ്ടോ ടീച്ചറേ
തിളക്കുന്നവിശപ്പിന് ഉച്ചകളെങ്കിലും
തളിക്കുന്നു അമൃത് പോലീ വെള്ളരിച്ചോറെന്നും

പട്ടിണി കൊണ്ടു മനം നൊന്ത മാതാവിന്മുഖം
പാറിയെത്തുന്നു തന്‍ മനോമുകുരത്തില്
അങ്ങേ വീട്ടിലെ പാ(തങ്ങള്‍ മോറിയും
മുറ്റമടിച്ചിട്ടും കിട്ടുന്നതിന്‍ പങ്കുമായി
അന്തിക്കരിയിടാന്‍ എത്തുന്നു എന്നമ്മ
മക്കള്‍ തന്‍എരിയും വയറിലെ തീയൊന്നണക്കുവാന്‍

ആടിയാടിയെത്തും കുഴഞ്ഞ കാലൊച്ചയായ്
അച്ഛനെത്തുന്നു രാവിലണച്ചും കിതച്ചുമായ്

ഇത്തിരി വെട്ടത്തില്‍ നുറുങ്ങും മനസ്സുമായ്
ഇത്തിരിക്കഞ്ഞി കുടിക്കും കുരുന്നിനെ
തട്ടിത്തെറിപ്പിച്ചെണീപ്പിച്ച(കോശിച്ചും
അകലേയ്ക്കാഞ്ഞു വലിച്ചെറിഞ്ഞും ചവിട്ടിയും

ഭീതിയോടവനും അനിയത്തിക്കുഞ്ഞുമായ്
ഭീകര സത്വത്തെ കാണുന്ന പോലവേ,
ആയിരുട്ടില്‍ പൂഴ്ന്നൊളിച്ചു കിടക്കുന്നു,
അച്ഛ‍‍ന്‍റെ കൂര്‍ക്കം വലി കേള്‍ക്കുവോളം

പിന്നെപ്പതിയെ എഴുന്നേറ്റു ചെല്ലുന്നു
അമ്മ തന്‍ തളര്‍ന്ന കരങ്ങള്‍ക്കുള്ളിലായ്
കണ്ണീരുണങ്ങിയ കവിളില്‍ തലോടി
അമ്മ പറയുന്നു കരയണ്ട മക്കളേ,
നാളെ വെളുക്കട്ടെ അമ്മയുണ്ടാക്കിത്തരാം
ആവശ്യമുള്ളതെല്ലാം എന്‍റെ മക്കള്‍ക്കായ്

അറിയാം അവനത് നന്നായി ച അമ്മതന്‍
ആശ്വാസവാക്കാണിതെന്നാകിലും
അറിയുന്നവന്‍ ഈ വാക്കിനര്‍ത്ഥം
അമ്മിഞ്ഞപ്പാലിനോളം മാധുര്യമെന്നതും

വീണ്ടുമുരയുന്നു വേദനയോടമ്മ
അറിവും നിറവും പഠിച്ചിടേണ്ട
വല്യൊരാളായിത്തീര്‍ന്നിടേണ്ട,
ആകണം നീയൊരു മനുഷ്യനായ്
മനം നോവും മാതാവിന്‍ ജീവനമൃതായ്
മനസ്സമാധാനത്തോടൊത്തിരി  കഞ്ഞി കുടിക്കുവാന്‍
മനം മറന്നൊന്നുറങ്ങിയുണരുവാന്‍.....................

Friday, 23 November 2012

മൃത്യുവിന്‍ കാലൊച്ച

മഞ്ഞുതുളളികള്‍ വാരിത്തൂകി
മകരം മരന്ദം നുകര്‍ന്നൊരു നാള്‍,
മരവിച്ചു പോയി മനവും
മരണത്തിന്‍ മണിയൊച്ചയാല്‍...

കണ്ടു കട്ടിലില്‍ മൃത്യുതന്‍,
കറുത്ത കൈകള്‍ തലോടിയൊരാള്‍
ജീവന്‍റെ തുടിപ്പററു പോകയാല്‍
വിറങ്ങലിച്ചൊരു  ദേഹവും
(പാണന്‍ പറന്നുപോകാന്‍
വഴിതേടിയൊരല്പം തുറന്ന കണ്ണുകളും


ജീവിത  ക്ളേശത്തിന്‍ ഭാരത്താല്‍
ഉയര്‍ന്നുന്തിയതോളെല്ലും,
ഒട്ടിയ കവിളും ഓര്‍മ്മ തന്‍ ബാക്കി-
യാക്കി കടന്നു പോയൊരാള്‍

ഇല്ല, കണ്ടില്ല, കോടി പുതപ്പിക്കാന്‍
ഒരു വെള്ളത്തുണിയോ
മരണം മണം പരത്തും ചന്ദനത്തിരിയോ
പൂവോ പൂമണം പരത്തും സെന്‍റോ
ഇല്ല, കണ്ടില്ല നെയ്ത്തിരി വിളക്കോ
ചുരുളായ് ഉയരുംകര്‍ത‍പ്പൂരത്തിന്‍ പുകയോ?

നിര്‍ത്താതെ ചൊല്ലും രാമായണത്തിന്‍ വരികളോ,
മനം നിറഞ്ഞൊഴുകും നാമജപത്തിന്‍ ഒലികളോ,

കണ്ടു കട്ടിലിന്‍ ഓരത്തായി
കണ്ണീരൊഴുക്കും (പേയസി തന്‍ അഴലിന്‍ മുഖം
അടുത്തായി കേട്ടു മന്ദമാരുതനോടലിഞ്ഞു ചേരും
പു(തപൗ(താദികള്‍ തന്‍തേങ്ങലും.

ഇല്ല കണ്ടില്ലവിടെങ്ങും  ജ നാവലി തന്‍
തിക്കോ തിരക്കോ,
അനുശോചിച്ചെത്തും  ബന്ധുക്കള്‍
തന്‍ നെടുവീര്‍പ്പോ?

പകരമായ് ക​ണ്ടു പഴകിയ കഴുക്കോലില്‍
വരിയായ് ഇഴഞ്ഞു നീങ്ങും ചിതലുകള്‍
തന്‍ നീണ്ട നിരയും
ഒന്നുമില്ലെങ്കിലും ഉണ്ടയാള്‍ക്ക്
ശവദാഹം നടത്താനായി
അംബരം പുതപ്പിക്കും വെണ്മ തന്‍  ശവക്കച്ചയും
കാററിനാല്‍ ഉലഞ്ഞാടും പാല തന്‍പൂമണവും

അര്‍ക്കന്‍ തന്‍ കിരണങ്ങള്‍ ആത്മ തര്‍പ്പണം ചെയ്യും
ആയിരം തിരിയുള്ള നെയ് വിളക്കും
അന്തിമോപചാരമര്‍പ്പിക്കാന്‍
അണിയായ് എത്തിച്ചേരും
ആയിരങ്ങളേറും ചിതലുകള്‍ തന്‍ മൗനജാഥയും

അന്ത്യമൊഴി ചൊല്ലി യാ(തയാക്കീടുവാന്‍
വേദങ്ങള്‍ ഉരുവിടും പൂര്‍വികര്‍ തന്‍ പുണ്യവും
ഓര്‍ത്തു പോയീടുന്നുവെങ്കിലും ഈ വേളയി-
ലോര്‍ക്കാതെപോയൊരാ ലോകതത്വത്തെയും
മരണം , സത്യം തടുക്കുവാന് കഴിയില്ലാര്‍ക്കും
മര്‍ത്യനെ മരണത്തിലും വേര്‍തിരിക്കുന്നല്ലോ കഷ്ടം......
ര്മ‍ മരണത്തിലും  വേര്‍തിരിക്കുന്നല്ലോ  കഷ്ടം..........

മൃത്യുവിന്‍ കാലൊച്ച

മഞ്ഞുതുളളികള്‍ വാരിത്തൂകി
മകരം മരന്ദം നുകര്‍ന്നൊരു നാള്‍,
മരവിച്ചു പോയി മനവും
മരണത്തിന്‍ മണിയൊച്ചയാല്‍...

കണ്ടു കട്ടിലില്‍ മൃത്യുതന്‍,
കറുത്ത കൈകള്‍ തലോടിയൊരാള്‍
ജീവന്‍റെ തുടിപ്പററു പോകയാല്‍
വിറങ്ങലിച്ചൊരു  ദേഹവും
(പാണന്‍ പറന്നുപോകാന്‍
വഴിതേടിയൊരല്പം തുറന്ന കണ്ണുകളും


ജീവിത  ക്ളേശത്തിന്‍ ഭാരത്താല്‍
ഉയര്‍ന്നുന്തിയതോളെല്ലും,
ഒട്ടിയ കവിളും ഓര്‍മ്മ തന്‍ ബാക്കി-
യാക്കി കടന്നു പോയൊരാള്‍

ഇല്ല, കണ്ടില്ല, കോടി പുതപ്പിക്കാന്‍
ഒരു വെള്ളത്തുണിയോ
മരണം മണം പരത്തും ചന്ദനത്തിരിയോ
പൂവോ പൂമണം പരത്തും സെന്‍റോ
ഇല്ല, കണ്ടില്ല നെയ്ത്തിരി വിളക്കോ
ചുരുളായ് ഉയരുംകര്‍ത‍പ്പൂരത്തിന്‍ പുകയോ?

നിര്‍ത്താതെ ചൊല്ലും രാമായണത്തിന്‍ വരികളോ,
മനം നിറഞ്ഞൊഴുകും നാമജപത്തിന്‍ ഒലികളോ,

കണ്ടു കട്ടിലിന്‍ ഓരത്തായി
കണ്ണീരൊഴുക്കും (പേയസി തന്‍ അഴലിന്‍ മുഖം
അടുത്തായി കേട്ടു മന്ദമാരുതനോടലിഞ്ഞു ചേരും
പു(തപൗ(താദികള്‍ തന്‍തേങ്ങലും.

ഇല്ല കണ്ടില്ലവിടെങ്ങും  ജ നാവലി തന്‍
തിക്കോ തിരക്കോ,
അനുശോചിച്ചെത്തും  ബന്ധുക്കള്‍
തന്‍ നെടുവീര്‍പ്പോ?

പകരമായ് ക​ണ്ടു പഴകിയ കഴുക്കോലില്‍
വരിയായ് ഇഴഞ്ഞു നീങ്ങും ചിതലുകള്‍
തന്‍ നീണ്ട നിരയും
ഒന്നുമില്ലെങ്കിലും ഉണ്ടയാള്‍ക്ക്
ശവദാഹം നടത്താനായി
അംബരം പുതപ്പിക്കും വെണ്മ തന്‍  ശവക്കച്ചയും
കാററിനാല്‍ ഉലഞ്ഞാടും പാല തന്‍പൂമണവും

അര്‍ക്കന്‍ തന്‍ കിരണങ്ങള്‍ ആത്മ തര്‍പ്പണം ചെയ്യും
ആയിരം തിരിയുള്ള നെയ് വിളക്കും
അന്തിമോപചാരമര്‍പ്പിക്കാന്‍
അണിയായ് എത്തിച്ചേരും
ആയിരങ്ങളേറും ചിതലുകള്‍ തന്‍ മൗനജാഥയും

അന്ത്യമൊഴി ചൊല്ലി യാ(തയാക്കീടുവാന്‍
വേദങ്ങള്‍ ഉരുവിടും പൂര്‍വികര്‍ തന്‍ പുണ്യവും
ഓര്‍ത്തു പോയീടുന്നുവെങ്കിലും ഈ വേളയി-
ലോര്‍ക്കാതെപോയൊരാ ലോകതത്വത്തെയും
മരണം , സത്യം തടുക്കുവാന് കഴിയില്ലാര്‍ക്കും
മര്‍ത്യനെ മരണത്തിലും വേര്‍തിരിക്കുന്നല്ലോ കഷ്ടം......
ര്മ‍ മരണത്തിലും  വേര്‍തിരിക്കുന്നല്ലോ  കഷ്ടം..........

Thursday, 22 November 2012

വര്‍ഷമേ വരിക

പൊന്നിന്‍ നിറം പൂണ്ടു നില്‍ക്കുന്നു
കണിക്കൊന്ന തന്‍ പൂത്ത ചില്ലകള്‍


പറത്തിക്കളിക്കുന്നു ഇലഞ്ഞിയും
പുറന്തോടു പൊട്ടിച്ചു വെണ്‍പിറാക്കളെ
ഇല കൊഴിഞ്ഞ മരത്തിലിടറി വീഴുന്നു
ഇണയെത്തേടുന്ന ചങ്ങാലി(പാവുകള്‍
കശുമാങ്ങ കുലകളിലിറുങ്ങും പച്ചുറുമ്പുകള്‍
കരതല സ്പര്‍ശനിര്‍വൃതിയാര്‍ന്നു  നില്പൂ

ഉരുകും ചൂടില്‍ ഊയലാടും ഉര്‍വി തന്‍ കണ്ണീരും
ഉണര്‍ന്നു കരഞ്ഞിടുംഉണ്ണിതന് കരച്ചിലും
 ഉണര്‍വിനായി ഉയിര്‍പ്പിനായി കാത്തിരിക്കും
ഉറങ്ങിക്കിടക്കുന്ന പുല്‍ക്കൊടിത്തുമ്പുകള്‍
ഉച്ചവെയിലിന്‍ ചുടുവീര്‍പ്പുകള്‍

താണ്ടുവാന്‍ തണല്‍ തേടുന്ന തൈമരം
കോണ(കീററു പാകിയ മേല്‍ക്കൂര തന്‍ താഴെ
ചൂടൊലിച്ചെത്തും ചുമര്‍ത്തട്ടിന്‍ കീഴെ
പതിയെ പറന്നൊന്നു പാളി നോക്കി
ചേക്കേറാനെത്തുന്നു വെണ്‍മണി(പാവുകള്‍

കരുത്ത തപം വിഴുങ്ങും കഴലറുന്ന കാററും
തുള്ളിപ്പെയ്യാത്ത വിണ്ണിന്‍റെ മനവും
ഓര്‍ത്തോര്‍ത്തു കേഴുന്നു വര്‍ഷമേ വരിക
ഇനിയെങ്കിലും എന്‍ കണ്‍കുളിര്‍ക്ക
വരിക , വര്‍ഷമേ ഇനിയെങ്കിലും
എന്‍ കണ്‍കുളിര്‍ക്ക
ഉടലിന് ശീതതാപങ്ങളെല്ലാം
പരിഭവമന്യേ പങ്കിടുക.......

Wednesday, 21 November 2012

ദലമര്‍മ്മരം

എന്തേ തിരയുന്നു മത്സഖീ, കാററി്ന്‍
തരിവള കിലുക്കി നീ ചാരേ,
ഈ താപസാ(ശമത്തിന്‍ നീളെ,
എന്നെത്തിരഞ്ഞു  നീ വന്നോ?‌
എന്തേ തിരയുന്നു മത്സഖീ,
കാററിന്‍ തരിവള കിലുക്കി നീ ചാരേ.

സഖീ, വരികെന്നു മെല്ലെ  വിളിച്ഛു
മറൊറരു മാന്‍കുട്ടിയായി നീ വന്നു
മ(ന്ത(ശുതിയൊഴുകും സംഗീതധാരതന്‍
നാദലയത്തിലലിഞ്ഞു നീ നിന്നോ?
എന്തേ തിരയുന്നു മത്സഖീ, കാററിന്‍-
തരിവള   കിലുക്കി നീ ചാരേ.

ചന്ദന സുഗന്ധധൂപച്ചുരുളില്‍
ച(ന്ദികാനിലാവല പോലെ നീ നിന്നു
എങ്കിലും എന്തേ നിന്‍ മനമിടറുന്നു
കാലത്തിന്‍ കണ്ണീരു കണ്ടു തളര്‍ന്നുവോ?
എന്തേ തിരയുന്നു മത്സഖീ, കാററിന്‍ 
തരിവള കിലുക്കി നീ ചാരേ.

ഓരോ കിളി തന്‍ നാദവും നീററും
ഓരോ തരു തന്‍ മര്‍മ്മരവും
ഓരോ വല്ലി തന്‍ ലാവണ്യവും
നിന്‍ കണ്ണീരും നനവും ഏററുവാങ്ങി 
എന്തേ തിരയുന്നു മത്സഖീ , കാററിന്‍
തരിവള   കിലുക്കി നീ ചാരേ.

വരു സഖീ,പോക്കു വെയിലിന്‍ -
നിറമായി നിഴലായി നീ എന്നുമെന്നും
നീയെന്‍ചാരത്തായണഞ്ഞീടുമ്പോള്‍
കാലത്തിന്‍ വേദന പാടേ മറന്നു ഞാന്‍
എന്തേ തിരയുന്നു മത്സഖീ കാററിന്‍ 
തരിവല കിലുക്കി നീ ചാരേ......

Tuesday, 20 November 2012

എന്‍റെ കവിത

ഹൃദയഗദ്ഗദങ്ങള്‍ എന്‍റെകവിത
നിറം മങ്ങിയ  പാതവക്കില്‍
ഉപേക്ഷിക്കപ്പെട്ടവന്‍റെ  വിയര്‍പ്പ്
നരച്ച ചിന്തകളിലെ തേങ്ങിക്കരച്ചില്‍
ചാഞ്ചാട്ടമാടുന്ന പെണ്‍മനസ്സില്‍
അമര്‍ത്തി വയ്ക്കും  ആണിക്കല്ല്
ഇഷ്ടമോ നിങ്ങള്‍ക്കീ  കവിത
ഇടറുന്ന വഴികളിലൂടെ
ഊര്‍ന്നൂര്‍ന്നു  പോകുന്ന എന്‍റെ കവിത


കരം തീരുവയില്ലാത്ത സ്വപ്നങ്ങളുടെ ചിറക്
മരുഭൂമിയില്‍യുവത്വത്തിന്‍റെ നീരോട്ടം
സ്നേഹപ്പകര്‍ച്ചയില്‍ മുത്തുകള്‍
കണ്ണുകളില്‍ വീഞ്ഞും  വിരഹവും
നനുത്തകുളിര്‍കാറ്റിനെ ഊതിയൂതി 
കനലാക്കും എന്‍റെ കവിത.
ഇഷ്ടമോ നിങ്ങള്‍ക്കീ കവിത
ഇടറും വഴിയിലൂടെ ഊര്‍ന്നൂര്‍ പോകുന്ന 
എന്‍റെ കവിത.


എന്നോടു ക്ഷമിക്കൂ

എന്‍റെ മായക്കണ്ണാ നിന്‍റെ വികൃതിയില്‍
‍ഞാന്‍ നിന്നോടു പരിഭവിച്ചു,
നിന്നെ കുററപ്പെടുത്തി,
കണ്ണുനീര്‍ ചാലിട്ടൊഴുകിയപ്പോള്‍
മനസ്സാക്ഷിയില്ലാത്തവനെന്നു പറഞ്ഞ് ആക്ഷേപിച്ചു
ഇന്ന് ഞാന്‍ നീട്ടിയ തീര്‍ത്ഥക്കുമ്പിളില്‍
നീ ഇററ് കനവ് നല്കി.
സാന്ത്വനത്തിന്‍റെ  മഞ്ഞുതുള്ളികള്
നെറുകയില്‍ ചേര്‍ത്ത് തഴുകിത്തലോടി
പെയ്തൊഴിഞ്ഞ ശാന്തിയില്‍
എന്‍റെ നരച്ച ചിന്തകളെ
കഴുകി  സ്ഫുടമാക്കി
എന്‍റെ സ്മരണകള്‍ തന്‍  പൂ പാ(തത്തെ
നറു ശോഭയാല്‍ അലങ്കരിച്ചു
എന്‍റെ കണ്ണാ
സ്നേഹം ഒരു വെള്ളത്തൂവാലയാല്‍
എന്‍റെ കണ്ണുകളെ മൂടി
(കുദ്ധര്‍, മനസ്സറിയാത്തവര്‍
എന്‍റെ സ്വപ്നങ്ങളെ ദത്തെടുത്തു,
എന്‍റെ കിനാവുകളെ ചൂഴ്ന്നെറിഞ്ഞു
എന്‍റെ ശിരസ്സില്‍ ഉഷ്ണജലം ചൊരിഞ്ഞു
എന്നോടു ക്ഷമിക്കൂ കണ്ണാ--
എന്‍റെ സ്നേഹത്തൂവാലയാല്‍
നിന്നെ പുതച്ചോട്ടെ

Sunday, 18 November 2012

ലിമിററഡ് സര്‍വീസ്

അവന്‍ അവള്‍ക്കന്നവും അവള്‍ അവന് ഉപ്പും  ആയിരുന്നു.  പിന്നിട്ട വഴികളില്‍ അവന്‍  നീട്ടിയ  അന്നം  കഴിച്ച് അവള്‍ പകര്‍ന്ന ഉപ്പു രുചിച്ച് അവര്‍ കാലത്തിന്‍റെ കുറുകെ നടന്നു. കണ്ണില്‍ സ്വപ്നം പൂത്ത് കിനാവില്‍  അവന്‍റെ പേരെടുത്തു വിളിച്ച്‌ അവള്‍ ഉറക്കം  വരിച്ചു. അവന്‍റെ റിസീവ്ഡ് കോളുകളെക്കാള്‍ അവന്‍റെ  മിസ്സ്ഡ് കോള്‍സ് അവളുടെ  ഹൃദയത്തിനു ജീവന്‍  നലകി. 
              അന്നവന്‍റെ റിസീവ്ട്  കോള്‍  കണ്ടില്ല.  മിസ്സ്ഡ് കോളും.  ചിന്തകളുടെ കടിഞ്ഞാണ്‍ കയ്യില്‍ നിന്നും നഷ്ട്ടപെട്ടതു പോലെ. തലച്ചോറില്‍ ഒരു കൂട്ടം ചോണനുറുമ്പുകള്‍ ഇഴഞ്ഞു നീങ്ങുംപോലെ. അരിച്ചിറങ്ങുന്ന ഉറുമ്പുകള്‍അവളുടെ  തലച്ചോറില്‍ അവയുടെ  ഫോമിക് ആസിഡ് ഒലിച്ചിറക്കി. അതിനു സല്‍ഫൂരിക്കാസിഡിനെക്കാഡള്‍  ഗാഢതയും വീര്യവുമുണ്ടായിരുന്നു.  ആസിഡില്‍  ഉരുകി ഒലിച്ച  തലച്ചോറും  മസ്തിഷ്ക്കവും അവളുടെ   കണ്ണീരായി പൊട്ടയൊലിച്ചു. നിലക്കാത്ത ലാവാ പ്രവാഹം കണക്കെ.

                                     അവള്‍ വ്യഥയുടെ കരിമ്പാറകളെ ‍‍‍ ഞരമ്പുകളിലൂടെ  ഒഴുകുന്ന രക്തത്തില്‍  അലിയിച്ചു  കളയാന്‍ ശ്രമിച്ചു. ഏതു  ഞരമ്പിലൂടെയാണ് അതിന് എളുപ്പം  സാധിക്കുക എന്നു തിരിച്ചറിഞ്ഞു.


                                     കൈത്തണ്ടയിലെ ഞരമ്പില്‍ ഇറുകെപ്പിടിച്ച് കണ്ണുകള്‍ ഇറുകെ അടച്ച് പല്ലുകള്‍ കടിച്ചു പിടിച്ച് അവള്‍  ഒരു നിമിഷമിരുന്നു.

പിന്നെ അവള്‍ പതുക്കെ കണ്ണുകള്‍ തുറന്ന് ഫോണില്‍  ഒന്നു കൂടി നോക്കി.ലിമിററഡ് സര്‍വീസ്.    അവള്‍ ഫോണെടുത്ത്  ഒന്നു സ്വിച്ച്  ഓഫ് ചെയ്തിട്ട്  ഓ ണാക്കി  നോക്കി. സ്ക്റീനില്‍ തെളിഞ്ഞത് അവന്‍റെ പതിനാറ് മിസ്സ്ഡ് കോള്‍സ്.........